\'ക്ഷമ\' എന്ന പുണ്യത്തിനു സമാനതകളില്ലാത്ത ഒരു സൗന്ദര്യമുണ്ട്. വേലികെട്ടുകൾക്കിടയിൽ അസ്വസ്ഥതകളുടെ സന്ദർഭങ്ങളിൽ അചഞ്ചലരായി ബന്ധങ്ങളിൽ തടയണയിടുന്നവരാണല്ലോ നാം, മനുഷ്യർ. ചിരിയുടെ മറവിൽ നിഗുഢതയുടെ തീരുമാനങ്ങൾ കൽപ്പിച്ചുറപ്പിക്കുവാൻ കഴിവുള്ളവരാണ് മനുഷ്യർ എന്നതും പ്രകൃതി സത്യം. ഒറ്റപ്പെടുത്തിയവനെയും ഒറ്റിയവനെയും പിച്ചി ചീന്തിയ കാബാലന്മാർക്ക് നേരിയ വെറുപ്പിൻറെ അംശം പോലും കരുതാതെ ക്ഷമിച്ചവനാണ് ക്രിസ്തു.സ്വയക്ക്തമാക്കുവാൻ പുണ്യങ്ങളുടെ ഒരുപിടി സുകൃതങ്ങൾ ബാക്കിവക്കുകയല്ല അവൻ ചെയ്തത്. വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും, അത് സമ്പൂർണ്ണതയുടെ പാരമ്യത