ഇത് വളരെ കാലങ്ങൾക്ക് മുന്നേ നടന്ന ഒരു കഥയാണ്. അയിത്തവും നാടുവാഴിത്തവും എല്ലാം നിലനിന്നിരുന്ന കാലം.... മൃഗങ്ങൾ വഴികളിലൂടെ തല ഉയർത്തി നടക്കുമ്പോൾ, മനുഷ്യൻ പൊന്തകാട്ടിലൂടെ ഇഴഞ്ഞുനീങ്ങിയിരുന്ന കാലഘട്ടം..... ചുട്ടുപൊള്ളുന്ന വെയിലത്ത് ഇരുകൈകളും, അടി വയറിനോട് ചേർത്തുവച്ച്, തല കുമ്പിട്ട് നിൽക്കുകയായിരുന്നു കോരനും മകൻ രാമനും. കോലായിലെ ചാരുകസേരയിൽ, മലർന്നു കിടന്നിരുന്ന തമ്പുരാൻ മുറ്റത്തേക്ക് ഒന്ന് നീട്ടി തുപ്പി. എങ്ങുനിന്നോ വന്ന ഇളം കാറ്റിൽ അതിന്റെ പകുതി ഭാഗവും, രാമന്റെയും കോരന്റെയും ദേഹത്തു തന്നെ വീണു. ഇത് കണ്ട് തമ്പുരാന്റെ അരികിൽ നിന്നിരുന്ന