ഒറ്റയ്ക്കിരിക്കുമ്പോൾ ഓടിയെത്തുന്ന വൈകുന്നേരങ്ങൾ എല്ലാ ദിവസത്തെയും പോലെ തന്നെ അവളെ ജനൽപാളികൾക്ക് അരികിലേക്ക് ക്ഷണിച്ചു. മാസങ്ങളായുള്ള ഒറ്റപ്പെടലാണ്. സാങ്കേതികവിദ്യ ഇത്രയധികം വളർന്ന കാലത്തും പ്രിയപ്പെട്ടവരോട് ഒന്ന് സംസാരിക്കാൻ പോലും മടി കാണിക്കുന്ന അവസ്ഥയിൽ എത്തിയോ താൻ എന്ന ചിന്തയിൽ നിന്നും അവൾ അന്നത്തെ എഴുത്ത് ആരംഭിച്ചു. പ്രേത്യേകിച്ചു ഇന്ന് ഒന്നും തന്നെ നടന്നില്ല എന്ത് എഴുതും എന്ന് അവൾക്കൊരു നിശ്ചയവും ഇല്ല. ഓർമ്മകളിൽ പുതുമയുള്ള ഒന്നും കണ്ടെത്താൻ സാധിക്കാതെ ഉമിനീര് ഇറക്കി ഒരു നെടുവീർപ്പിട്ടു. എത്ര നാൾ കൂടെ താൻ ഇങ്ങനെ ഒന്നും എഴുതാത്ത താളു