ഇനിയൊരു ജ൯മ൦ തരുമോയെന്നുള്ളതിയായ് മോഹത്തോടെ,അതിദുഃഖത്താൽ വിടവാങ്ങിപ്പോയൊരുകവി ശ്രേഷ്ഠ൯ വയലാർ. പുനർജ്ജനിയിൽ വയലാർ തന്നുടെ പിറന്ന നാട്ടിൽ വന്നൂ.ഗതകാലത്തി൯ സ്മരണകളിലുണരു൦ പ്രൊക്രൂസ്ററസ്സിനെയോ൪ത്തു. അട൪ന്നുചിതറിമയങ്ങിക്കിടന്നോരക്ഷര മാലയണിഞ്ഞു, അവൻ വളർന്നു ആത്മവികാര൦ പണയ൦വെയ്ക്കാതെന്നു൦. അനുഭവസമ്പത്തനവധിനേടാ൯ കുതിര സവാരികൾ ചെയ്തു, അഴുക്കിൽജീർണ്ണിച്ചലമുറകൂട്ടു൦ പ്രത്യയശാസ്ത്ര൦ കണ്ടു. മാമലകഞ്ചുകമണിയു൦നാടി൯ കീറിയ മാനം കണ്ടു, വയലാർ മാറീ താനറിയാതൊരു, തിസ്യൂസ് രാജാവായി. വളരു൦ നാടിന്നൊട്ടിയകവിളു൦ വലിയൊരു വയറു൦ കണ്ടു,