*ഹൃദയത്താളം🥰*
Written by @_jifni_
Part 1
*അശ്വനി* എന്ന *അച്ചു* രണ്ട് വർഷങ്ങളായി *അഭിഷേക്* എന്ന *അഭിയും* ആയി പ്രേമത്തിലാണ്. അവനില്ലാതെ അവളുടെ ജീവിതം ഒരിക്കലും പൂർണ്ണമാവില്ലാന്ന് അവൾ ഉറപ്പിച്ചിരുന്നു. ദിവസത്തിന്റെ അധിക സമയവും ഫോണിലോ നേരിലോ ആയിട്ട് അവനുമായി അടുത്ത് കൊണ്ടേ ഇരുന്നു.
-------------------------------------------
Busness man *രാഘവൻ തമ്പിയുടെയും* വീട്ടമ്മയായ *രജനിയുടെയും* രണ്ടാമത്തെ മകൾ. അവൾക്ക് മൂത്തത് *വൈശാക്* എന്ന അവളുടെ ഏട്ടൻ.വൈശാഖ് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു.
എന്ത് കൊണ്ടും സന്തോഷവും സമാദാനവും ഉള്ള കുടുംബം. ഡിഗ്രി first year പഠിക്കുമ്പോഴാണ് അഭിയുടെ പ്രൊപ്പോസൽ വന്നത്. ഒരു ഫ്രണ്ട് വഴി ആയിരുന്നു അവർ പരിചയപെട്ടത്. ആ പ്രൊപ്പോസലിൽ നിന്ന് അവൾ കുറേ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൾ പോലും അറിയാതെ അവളെ മനസ്സിൽ അവനും കേറി കൂടിയിരുന്നു.കെഞ്ചി ഉള്ള അവന്റെ സംസാരം എന്ത് വന്നാലും അവളെ തന്നെ മതി എന്ന അവന്റെ വാശി. എല്ലാം അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. പിന്നീടുള്ള നാളുകൾ അവളുടെ പ്രണയത്തിന്റെ ആയിരുന്നു.
വളരെ രഹസ്യമായി തന്നെ അവൾ ആ പ്രണയം കൊണ്ട് നടന്നു. അവൾക്കും അവൻക്കും രണ്ടാളുടെയും കുറച്ചു ഫ്രണ്ടസിനും മാത്രം....
അങ്ങനെ അവരുടെ പ്രണയം വളർന്ന് പന്തളിച്ചു. നേരിൽ കാണുമ്പോൾ വെറും ഒരു ചിരിയിലും ഫോണിൽ കൂടി വാ തോരത്ത സംസാരവും ആയിരുന്നു അവരുടെ പ്രണയത്തിന്റെ പ്രതേകത.പരസ്പരം പ്രണയിക്കാൻ തുടങ്ങിയിട്ട് ഒരു വട്ടം പോലും അവർ നേരിൽ സംസാരിച്ചില്ല എന്നാണ് സത്യം. ആരെങ്കിലും കണ്ട് അവളുടെ വീട്ടിൽ അറിയുമോ എന്ന ഭയം അവൾക്കുണ്ടായിരുന്നു. അറിഞ്ഞാൽ എന്താവും അവരുടെ പ്രതികരണം എന്നും അവൾ അലോചിക്കാതിരുന്നില്ല. ന്തയാലും വരുന്നോട്ത്ത് വെച്ച് കാണാ എന്നായിരുന്നു അവളുടെ തീരുമാനം.
അങ്ങനെ ഇരിക്കെ അഭി ഡിഗ്രിക്ക് ശേഷം pg എടുക്കാനായി ബാംഗ്ലൂരിലേക്ക് വിട്ടു. അതോടെ പരസ്പരം കാണാൻ കയ്യില്ലല്ലോ എന്ന സങ്കടം ഇരുവരിലും ഉണ്ടായെങ്കിലും അവന്റെ pg കഴിഞ്ഞാലുടനെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാ എന്ന അവന്റെ വാക്കുകൾ അവൾക് ഒരാശ്വാസമായിരുന്നു.
അവൻ പോയി രണ്ട് മാസത്തോളം പഴയത് പോലെ തന്നെ അവരുടെ ബന്ധം നിലനിന്നു.
പിന്നീടങ്ങട്ടായിരുന്നു അവളുടെ ജീവിതത്തിൽ പല സംഭവങ്ങളും നടന്നത്...... അവളുടെ ജീവിതം തന്നെ മാറി മറയുമോ എന്നവൾ പേടിച്ചു.....
അവളുടെ ജീവിതം തന്നെ മാറി മറയുമോ എന്നവൾ പേടിച്ചു........
-----------------------------------------
[ *തുടങ്ങിയപ്പോ മുതൽ writter അല്ലെ കഥ പറയുന്നത്. ഇനി കഥാപാത്രങ്ങൾ പറയും അവരുടെ കഥ* ]
*അച്ചു*
അഭി ബാംഗ്ലൂരിലേക്ക് പോയിട്ട് രണ്ട് മാസവും 17ദിവസവും കഴിഞ്ഞു. അവനെ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ഞാനിപ്പോ. പക്ഷെ എന്ത് ചെയ്താലും കാണാൻ പറ്റില്ലാന്ന് അറിയാ. പോയ ഉടനെ ഒക്കെ ഓരോ ദിവസവും രണ്ടും മൂന്നും തവണ വിളിക്കുകയും മണിക്കൂറോളം ചാറ്റുകയും ചെയ്തിരുന്നു. ഇപ്പൊ എപ്പോയെങ്കിലും ഒരു വിളി. അപ്പോയെങ്കിലും ഒരു hy അല്ലെങ്കിൽ food കഴിച്ചോ ഇത്ര മാത്രം. കാരണം തിരക്കിയപ്പോൾ ക്ലാസ്സ് ആണ് അധിക ടൈമും പിന്നെ ഒത്തിരി പഠിക്കാനും ഉണ്ടെന്ന് പറയും. ഞാൻ എത്ര തിരക്കിലാണെങ്കിലും അവനെ ഓർത്തിരിക്കാറും വിളിക്കാറും ഉണ്ടല്ലോ..... പിന്നെ ന്താ അവൻ..... അവന് ഇനി എന്നെ മടുത്തു കാണോ...... എന്നെക്കാൾ നല്ല കുട്ടികളെ വല്ലതും കിട്ടിയോ..... ഇത്രിം കാലം എന്നോട് നടിച്ചിരുന്ന സ്നേഹം ഫുൾ നാട്യമാണോ......
വേണ്ടാത്ത ഓരോ ചീത്ത ചിന്തകൾ മനസിനെ അലട്ടി കൊണ്ടേ ഇരുന്നു. ചിന്തകൾക്ക് ഒടുവിൽ എപ്പോയോ അറിയതേ നിദ്ര എന്നെ വന്നു അണഞ്ഞിരുന്നു.
-------------------------------------
*അഭി*
അവളെ പറച്ചിൽ ഒക്കെ കേട്ട് നിങ്ങൾ എന്നെ തെറ്റ് തരിച്ചു കാണും അല്ലെ. സാരല്യ ഒക്കെ പറഞ്ഞു ശരിയാക്ക......
ഡ്രോക്ടർ *രാജന്റെയും* ടീച്ചർ *സോഫിയയുടേയും* മൂത്ത മകൻ താഴെ ഒരു അനിയത്തി അപർണ്ണ എന്ന *അപ്പു*. അച്ഛനും മമ്മിയും സ്നേഹിച്ചു വീട്ടൽ നിന്ന് ഇറങ്ങി പോന്നതാ...... രണ്ട് മതക്കാർ ആയത് കൊണ്ട് രണ്ട് ഫാമിലിക്കും അവരുടെ ബന്ധം അത്ര അങ്ങട്ട് പിടിച്ചില്ല. ആർക് മുന്നിലും തന്റെ പ്രണയം നഷ്ടപ്പെടുത്തില്ല എന്ന വാശിക്ക് അവർ വിവാഹം കഴിച്ചു ഒരുമിച്ച് ജീവിച്ചു. രണ്ട് വീട്ടുകാർ ആയും ഇപ്പോഴും അധികം ബന്ധം ഒന്നും ഇല്ല. എങ്കിലും ഫാമിലികളുമായി തല്ലും വഴക്കും ഒന്നും ഇല്ല.
മമ്മക്കായിരുന്നു എന്നെ ഒരു sir ആക്കാൻ താല്പര്യം. അങ്ങനെ ഞാൻ ഇപ്പൊ pg ആണ്. ഇത് കഴിഞ്ഞിട്ട് വേണം ഏതെങ്കിലും ഒരു സ്കൂളിൽ മാത്സ് അധ്യാപകനായി കേറി പറ്റാൻ.
നിങ്ങളോട് സംസാരിച്ചു ടൈം പോയി. ന്റ പെണ്ണിന് ഇന്ന് വിളിച്ചിട്ടില്ല. ന്തായാലും ഒന്ന് വിളിക്കട്ടെ 🤪.....
കുറേ നേരം റിങ് ചെയ്തിട്ടും അവൾ call അറ്റന്റ് ചെയ്തില്ല. എന്നോട് ദേഷ്യത്തിലാവും.
പാവമാണ് എന്റെ പെണ്ണ് സ്നേഹിക്കാൻ മാത്രേ അവൾക്കറിയൂ.... പക്ഷെ എനിക്കിപ്പോ അവളെ സന്തോഷിപ്പിക്കാൻ പറ്റുന്നില്ല.എത്ര അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും എനിക്കതിന് പറ്റുന്നും ഇല്ല.
അങ്ങനെ അവളെ എനിക്ക് മറക്കാൻ പറ്റോ അഞ്ചു വർഷമായി ഈ നെഞ്ചിൽ കൊണ്ട് നടക്കുന്നവളാ...... അവൾ 8th പഠിക്കുമ്പോഴാ അവളെ ആദ്യമായി ഞാൻ കാണുന്നത്. അമ്മയെ സ്കൂളിൽ ട്രോപ്പ് ചെയ്യാൻ പോയതായിരുന്നു. അമ്മയെ കണ്ടപാടെ mrng പറഞ്ഞു വരുന്ന അവളെ ഒറ്റയടിക്ക് തന്നെ എനിക്ക് ഇഷ്ട്ടായി. പിന്നീട് അമ്മയെ ട്രോപ്പ് ചെയ്യുന്ന ജോലി ഞാൻ ഏറ്റടുക്കയായിരുന്നു. കുറേ കാലം മനസ്സിലെ ഇഷ്ട്ടം പറയാതെ കൊണ്ട് നടന്നു. പിന്നെ പിന്നെ അവളുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി എടുത്തു. അവൾ plus two പഠിക്കുമ്പോ എന്റെ പ്രണയം അവൾക്ക് മുന്നിൽ ഞാൻ തുറന്നു. പക്ഷെ ഒറ്റയടിക്ക് അവൾക് താല്പര്യം ഇല്ലാന്ന് പറഞ്ഞതും എനിക്ക് ഭയങ്കര സങ്കടമായി. പക്ഷെ തോറ്റു പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. എനിക്കാവും വിധം എന്റെ സ്നേഹം അവളെ ഞാൻ ബോധ്യപ്പെടുത്തി. പിന്നീട് ഡിഗ്രിക്ക് അവൾ എന്റെ കോളേജിൽ തന്നെ വരുകയും ചെയ്തു. ആ കോളേജിലെ എന്റെ അവസാന വർഷവും അവളുടെ ആദ്യ വർഷവും. പതിയെ പതിയെ അവൾ എന്റെ സ്നേഹം മനസിലാക്കി തുടങ്ങി. അങ്ങനെ തുടങ്ങിയ ഞങ്ങളുടെ ബന്ധമാണ് എല്ലാരും കൂടി എന്നോട് ഉപേക്ഷിക്കാൻ പറയുന്നത്. എനിക്കതിന് ആവില്ല. കഴിയുന്നതും അവരുടെ കയ്യും കാലും പിടിച്ചു ഞാൻ പറഞ്ഞു ഞങ്ങളെ വെറുതെ വിടാൻ. പക്ഷെ അവർ ഒന്നിനും വഴക്കുന്നില്ല.
എന്റെ ജീവൻ വെടിയാനാണ് അവർ പറഞ്ഞത് എങ്കിൽ ഒരു പക്ഷെ ഞാൻ ചെയ്യാമായിരുന്നു. എന്റെ ജീവനേക്കാൾ വലുതാണ് എനിക്ക് എന്റെ *അച്ചു*. ഈ ജീവന്റെ *ഹൃദയതാളം* അവളാണ്. ഓരോ ഹൃദയമിടിപ്പും അവളാണ്.അവളെ മറ്റൊരാൾക്ക് കൊടുക്കാനോ അവളെ അല്ലാതെ മറ്റൊരാളെ എന്റെ ജീവതത്തിലേക്ക് കൂട്ടാനോ ഈ ജന്മം എനിക്ക് കയ്യില്ല.
ഫോണിൽ സൂക്ഷിച്ച അവളുടെ ഫോട്ടോകൾ എടുത്ത് കൊണ്ട് ഞാൻ ഈ കാണിക്കുന്ന അകൽച്ചോക്കൊക്കെ ഒരായിരം വട്ടം അവളോട് മാപ്പ് പറഞ്ഞു.......
"മാപ്പ് അച്ചൂ..... നീ ഈ അഭിയോട് ക്ഷമിക്കണം..... നമ്മുടെ നല്ലതിനാവും ഇതല്ലാം..... എന്ത് വന്നാലും നിന്നെ ഞാൻ മറ്റാർക്കും വിട്ട് കൊടുക്കില്ല പെണ്ണെ........." അവളോട് പറയാനുള്ളതൊക്കെ ദിവസങ്ങളായി ഫോട്ടോയോടാണ് പറയാറ്. എങ്കിലും അവളുടെ ശബ്ദം കേൾക്കാതെ ഉറക്കം കിട്ടാത്തോണ്ട് ഒന്ന് call ആക്കി അപ്പൊ തന്നെ കാട്ടാകും..... ഇതവൾക് എത്രെയോ സങ്കടം ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയാം.....
"നിന്റെ ഈ കണ്ണുനീർ ഒക്കെ ഞാൻ നിന്നിലെ ചിരി ആക്കി മാറ്റും പെണ്ണെ...." എന്നും പറഞ്ഞു ഫോട്ടോ നെഞ്ചോട് ചേർത്ത് വെച്ചുറങ്ങി 🥰....
അവളുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് ഞാനുറങ്ങി. രാവിലേ ഫോൺ കിടന്ന് കാറുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഉറക്കം ചടപ്പോടെ ഫോൺ എടുത്ത് നോക്കിയതും സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ ചാടി എണീറ്റു..
*വിച്ചു*
'ഇത്ര നേരത്തെ എന്തിനാണ് ഇവൻ എന്നെ വിളിക്കുന്നത്.' ഫോൺ എടുത്താൽ അറിയാലോ അല്ലെ
ഞാൻ :ഹലോ..... മോർണിംഗ്.....
വിച്ചു : ഹലോ..... മോർണിംഗ് മാത്രള്ളൂ.... Good മോർണിംഗ് ഇല്ലേ dear...
ഞാൻ : കുറച്ചു ദിവസങ്ങളായി എനിക്കത്ര good അല്ല ഒന്നും. ന്തിനാ വിച്ചു നീ ഇങ്ങനെ ചെയ്യുന്നേ.....
വിച്ചു : നിന്റെയും കുടുംബത്തിന്റെയും അതിലുപരി നിന്റെ അച്ചുവിന്റെയും നല്ലതിന് വേണ്ടി..... നീ ഞാൻ പറഞ്ഞതിന് വിഭരീതമായി ഒന്നും ചെയ്യില്ലാ എന്നാണ് ഞാൻ കരുതിയത്. പക്ഷെ നീ ഇന്നലെയും അച്ചുവിനെ വിളിച്ചല്ലേ......
ഞാൻ : അത്.... ഞാൻ.....
വിച്ചു : എനിക്കറിയാം ഒറ്റയടിക്ക് എല്ലാം അവസാനിപ്പിക്കാൻ നിനക്കാവില്ലാന്ന്.... പക്ഷെ ഇനി ഒരിക്കലും അവളിലേക്ക് വിളിക്കരുത്. പതിയെ അവളുടെ മനസ്സിൽ നിന്ന് നീ പോയിക്കോളും....
ഞാൻ : തെറ്റി പോയി വിച്ചു..... ഇനി ഞാൻ വേറെ ഒരു പെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിച്ചാലും അവൾ എന്നെ സ്നേഹിക്കാതിരിക്കില്ല. അവൾക്ക് എന്നോടുള്ള സ്നേഹം അത്രക്ക് ഉണ്ട്.അത് നിനക്കറിയാത്തത് കൊണ്ടാ......
വിച്ചു : അതൊക്കെ ശരി ആയിക്കോളും. നീ അവളെ വിളിക്കികയോ സംസാരിക്കുകയോ ഇനി ചെയ്യരുത്. ഇനി എന്റെ വാക്കിനു വില ഇല്ലാതെ നീ അങ്ങനെ ചെയ്താൽ അതിന് നീ വലിയ വില കല്പിക്കേണ്ടി വരും.
ഞാൻ : തല്കാലം നീ പറയുന്നത് ഞാൻ കേൾക്കാം.... പക്ഷെ എന്റെ അച്ചുനെ ഞാൻ മറ്റാർക്കും കൊടുക്കില്ല. അവളെ ഞാൻ സ്നേഹിച്ചത് എന്റെ പെണ്ണാകാനാണ്. അല്ലാതെ പാതി വയ്യിൽ ഇട്ടേച്ച് പോകാനല്ല.
വിച്ചു : ok...... നീ തന്നെ അവളെ ഒരിക്കെ പൂർണ്ണമായി ഉപേക്ഷിക്കും അന്ന് നീയോ അവളോ അധികം സങ്കടപെടാതിരിക്കാൻ ഇപ്പൊ തന്നെ ഈ അകൽച്ച നല്ലതാ........
ഞാൻ : ന്നാ ok പിന്നെ വിളിക്കാ......
വിച്ചു : കട്ടാക്കല്ലേ.... ഒരു കാര്യം ചോദിക്കട്ടെ......
ഞാൻ :ആ ചോദിക്ക്.....
വിച്ചു :നിനക്ക് എന്നോട് ദേഷ്യം ഇല്ലേ.....
ഞാൻ :ഇല്ലാന്ന് ഞാൻ പറയില്ല.
വിച്ചു :ok..... Pinne..... പിന്നെ ഇല്ലേ ഒരു.... കാര്യം....
(മടിച്ചു മടിച്ചു എന്തോ ചോദിക്കാൻ ശ്രമിക്കുന്ന വിച്ചു )
ഞാൻ : എന്താ വിച്ചു.....
വിച്ചു :അപ്പൂ......
ഞാൻ :അങ്ങനെ ഒരു പേര് ഓർമയുണ്ടോ നിനക്ക്.
വിച്ചു : എന്നാ ശരി പിന്നെ സംസാരിക്കാം......
തനിക്ക് ഇനി സംസാരം മുന്നോട്ട് കൊണ്ട് പോവാൻ പറ്റില്ലാന്ന് മനസിലായതും വിച്ചു വേഗം ഫോൺ കട്ടാക്കി.
നിങ്ങൾക്ക് വിച്ചു ആരാന്ന് അറിയണ്ടേ മക്കളെ ഞാൻ പറഞ്ഞു തരാ (അഭി )
ഞാൻ ഡിഗ്രിക്ക് ചേർന്നപ്പോൾ എന്റെ സീനിയർ ആയിരുന്നു വിച്ചു. വിച്ചുഏട്ടാ എന്ന വിളിയിൽ നിന്ന് വിച്ചു എന്ന വിളിയിലേക്കുള്ള ദൂരം വളരെ കുറച്ചായിരുന്നു. പെട്ടന്ന് തന്നെ ഞങ്ങൾ അടുത്ത്. എന്റെ ക്ലാസ്സിലെ ഫ്രണ്ട്സിനേക്കാൾ ഒക്കെ ഞാൻ വിച്ചുവും ആയി അടുത്ത്. ചെറുപ്പം തൊട്ടേ പഠനം ഒക്കെ അച്ഛന്റെ കൂടെ വിദേശത്ത് ആയത് കൊണ്ട് ഫ്രണ്ട്സ് ഒന്നും അധികം ഇല്ല. അങ്ങനെ വിച്ചും ഞാനും ശാമും ചേർന്ന ഒരു ഗ്യാങ് തന്നെ കോളേജിൽ ഉണ്ടായി. തെറ്റ് എവിടെ കണ്ടാലും വിളിച്ചു കൂവുന്ന സ്വഭാവകാരനാണ് വിച്ചു. ഞാനും ശാമും ന്ത് തെറ്റ് ചെയ്താലും ഞങ്ങളെ ശിക്ഷിക്കാൻ അർഹത ഉള്ള ഒരേ ഒരാൾ. അവൻ എന്ത് ചെയ്താലും അതിൽ ഒരു ശരി ഉണ്ടാകും. എന്റെ വീട്ടുകാർക്കും എന്നെക്കാൾ പ്രിയം അവനോടായിരുന്നു. അവന്റെ അമ്മക് എന്നോടും വളരെ പ്രിയമാണ്. എപ്പോയും വീട്ടിൽ വരികയും ഒരംഗത്തെ പോലുള്ള അവന്റെ സ്വഭാവവും എല്ലാരോടും ഉള്ള അവന്റെ സ്നേഹവും അതിലുപരി അവന്റെ സൗന്ദര്യവും അപ്പുവിനെ അവനിലേക്ക് അടുപ്പിച്ചു. പിന്നീട് അവരുടെ പ്രണയ ദിനങ്ങൾ ആയിരുന്നു. അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസമാണ് എല്ലാം മാറിയത്. മാറിയതല്ല വിച്ചു മാറ്റിയത്. ഞാൻ ബാംഗ്ലൂരിലേക്ക് പോരും വരെ ഒരു പ്രോബ്ളവും ഇല്ലായിരുന്നു. പിന്നെ അപ്പു ആണ് എന്നെ വിളിച്ചു പറഞ്ഞത്. വിച്ചു ഇപ്പൊ വരാറോ അവളുമായി സംസാരിക്കാറോ അവൾ വിളിച്ചാൽ call എടുക്കുകയോ ചെയ്യില്ലാന്ന്. കാരണം തിരക്കിയപ്പോൾ അപ്പുവിനെ അവന്ക് വേണ്ടാന്ന് പറഞ്ഞാല അവന്. അപ്പോഴാണ് ഞാനും ഓർത്തത് എനിക്കും call ഓ ചാറ്റിംഗോ ഇല്ല. രണ്ടും കല്പ്പിച്ചു ഞാൻ അവന് വിളിച്ചു അന്ന്. അന്ന് അവനിലെ മാറ്റം എന്നെയും നന്നായി തളർത്തിരുന്നു. ഞാനറിയുന്ന വിച്ചു ഒരിക്കലും അങ്ങനെ സംസാരിക്കില്ലായിരുന്നു....
ഞാനറിയുന്ന വിച്ചു ഒരിക്കലും അങ്ങനെ സംസാരിക്കില്ലായിരുന്നു....
അന്നവൻ എന്നോട് പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവികളിൽ വന്നണയുന്ന പോലെ
' ഇനി മുതൽ ഞാനും നീയും ആയോ ഞാനും അപ്പും ആയോ നിന്റെ ഫാമിലി ആയോ ഒരു ബന്ധവും ഇല്ല. അത് പോലെ ഇന്ന് മുതൽ അച്ചുനെ നീ മറക്കണം.'
ആദ്യം ഞാൻ കുറേ ദേഷ്യപ്പെട്ടെങ്കിലും അവന്റെ ഈ മാറ്റത്തിന്റെ കാരണം അന്വേഷിച്ച് ഞാൻ ശാമിനെ വിളിച്ചു. അവനിൽ നിന്നറിയാൻ കഴിഞ്ഞത് വിച്ചു ഇപ്പൊ പഴയ പോലെ ആരും ആയി വല്യ കൂട്ടില്ലാന്നും എന്നോടും അപ്പുനോടും ഈ ദേഷ്യപെടുന്നതൊക്കെ വെറും നാട്യമാണ്, അധിക സമയവും അപ്പുന്റെ ഫോട്ടോ നോക്കി സങ്കടപ്പെട്ടിരിക്കലാണ് എന്നും ഒക്കെയാ അവന് പറഞ്ഞത്.
വിച്ചൂനെ വിളിച്ച് വീണ്ടും വീണ്ടും ചോദിച്ചെങ്കിലും എല്ലാരുടെയും നല്ലതിന് വേണ്ടി എന്ന് മാത്രാ അവന് പറഞ്ഞത്. അത് കൊണ്ട് തന്നെ ഞാൻ അധികം എതിർക്കാൻ പോയില്ല.15 day കൂടി കഴിഞ്ഞാൽ 1month ലീവ് ഉണ്ട്. അന്ന് അവനെ കണ്ട് സംസാരിച്ചാൽ എല്ലാം ശരിയാകും.
കയ്യിലുള്ള ഫോൺ മേശപ്പുറത്ത് വെച്ച് കുളിച്ചു കോളേജിൽ പോകാൻ റെഡി ആയി.
-----------------------------------------------------
*Achu*
ഒന്നിനും ഒരു മൂടില്ലെങ്കിലും രാവിലെ എണീറ്റു പ്രാർത്ഥിച്ചു എല്ലാർടെയും കൂടെ ഭക്ഷണം കഴിക്കാനിരുന്നു.
"അമ്മേ ഏട്ടൻ എവിടെ?"(അച്ചു )
"അവൻ തറവാട്ടിൽ പോയിട്ടുണ്ട്... ന്തേ നിനക്കെന്തെങ്കിലും ആവിശ്യം ഉണ്ടോ അവനെ കൊണ്ട് "(അമ്മ )
"എനിക്ക് ആവിശ്യം ഒന്നും ഇല്ല. കാണാതെ ആയപ്പോ ചോദിച്ചതാ.... ന്താ പതിവില്ലാതെ ഒരു പോക്ക്..."(അച്ചു )
"അവന് നിന്നെ പോലെ അല്ല. മുത്തശ്ശനെ ഇടക്ക് സോപ്പിടാൻ പോണതാ 😃"(അച്ഛൻ )
എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി ഞാൻ കോളേജിലേക്ക് വിട്ടു. പോവാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല. വീട്ടിൽ ഇരുന്നാൽ എനിക്ക് തന്നെ ഒരു സമാദാനം കിട്ടില്ല. അമ്മയോടും അച്ഛനോടും എന്തെങ്കിലും പറഞ്ഞോയിയാ.... പക്ഷെ ഏട്ടന്റെ അടുത്ത് അതിന് പറ്റില്ല.
കോളേജിലേക്ക് പോവും വഴി മുഴുവൻ മനസ്സ് നിറയെ അഭിയുടെ ഈ മാറ്റം ആയിരുന്നു. അഭിയെ അറിയാ എന്നല്ലാതെ അവന്റെ ഫ്രണ്ടിസിനെ ഒന്നും എനിക്കറിയില്ല. അവന്റെ ഒരു കസിൻ എൽസബത്തിനെ അറിയാ അവൾ വഴിയാണ് സോഫി ടീച്ചർടെ മകനായ അഭിയെ ഞാൻ പരിചയപെട്ടത്. കോളേജിന്റെ അവിടെ ടീച്ചറേ കൂട്ടാൻ വരുമ്പോയായിരുന്നു ഞങ്ങൾ കാണാർ. അത് കൊണ്ട് തന്നെ ഫ്രണ്ട്സിനെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ അവന്റെ ഈ മാറ്റത്തിന്റെ കാര്യം അവരോടാരോടെങ്കിലും തിരക്കാമായിരുന്നു 😔.
------------–------------------------------------------
*വിച്ചു*
നിങ്ങൾ ഇപ്പോ എന്നെ കുറിച്ച് കുറേ പറഞ്ഞു കേട്ടില്ലേ ഇനി ബാക്കി ഞാൻ പറയാ.....
പേര് കേട്ട മണിമംഗലം തറവാട്ടിലെ ശിവശേഖരൻ തമ്പിയുടെ കൊച്ചുമകൻ. അതായത് രാഘവൻ തമ്പിയുടെയുണ് രജനിയുടെയും മൂത്ത മകൻ.
അതേ നിങ്ങൾ ഉദ്ദേശിച്ച ആൾ തന്നെ അച്ചുന്റെ ഏട്ടൻ. എന്റെ പെങ്ങൾ ആയത് കൊണ്ടല്ല അവനോട് ഞാൻ അവളെ മറക്കാൻ പറഞ്ഞത്. അവർ തമ്മിൽ ഒന്നിച്ചാൽ അതിലും വലിയ ഒരു ഭാഗ്യം ന്റ പെങ്ങൾക്ക് വേറെ ഇല്ല. അത്രക്കും നല്ല പയ്യനാണ് അഭി. അഭി സ്നേഹിക്കുന്നത് എന്റെ അച്ചുനെ ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഇന്ന് വരെ അവന് സ്നേഹിക്കുന്ന പെണ്ണിനെ കാണാൻ ഞാൻ പോയിട്ടില്ല.ഞാനറിഞ്ഞാ അവൾക് അത് ഒരു ചമ്മൽ ആവും.അവന് എന്നെ എപ്പോയും ചോദിക്കും "എന്റെ അളിയൻ എന്റെ പെണ്ണിനെ കാണണ്ടേ" എന്ന്. അപ്പൂനും ഭയങ്കര ഇഷ്ട്ടായിരുന്നു അവന്റെ പെണ്ണിനെ ഒന്ന് കാണാൻ.ഒന്നില്ലെങ്കിലും അവന്റെ ഏട്ടന്റെ പ്രാണനല്ലേ അവൾകും കാണാൻ ഒരാഗ്രഹം ഉണ്ടാകില്ലേ. അവന് ഞങ്ങളെ വിളിക്കുമ്പോ ഞാൻ പറയും ഞാനും അപ്പും ഞങ്ങളെ കല്യാണത്തിന്റെ അന്ന് കണ്ടോട്ട് നിന്റെ പെണ്ണിനെ എന്ന്. അപ്പു എന്ന് വെച്ചാൽ എനിക്ക് ജീവനാണ്. പക്ഷെ ഇപ്പൊ അവളെ എനിക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്നൊരു ഭയം.
എന്തായാലും ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാകും. കുടുംബത്തിലെ അവസാന വാക്ക് മുത്തശ്ശന്റെ ആണ്. അപ്പുവിന്റെ സ്ഥാനത്ത് വേറെ ഏത് പെണ്ണാണെങ്കിലും മുത്തശ്ശൻ സമ്മതിക്കും ഇതിപ്പോ എന്താ പാടെന്നാവാം... അത് പോലെ തന്നെ അച്ചുന്റെ കാര്യവും. കൊച്ചുമക്കളിൽ ഏറ്റവും പ്രിയപെട്ടതും ചെറുതും അവളാണ്. എന്തും അവൾക് നേടി കൊടുത്തിട്ടേ ഒള്ളൂ മുത്തശ്ശൻ . പക്ഷെ ജീവിതപങ്കാളി ആയി അഭിയെ കൊടുക്കാൻ മുത്തശ്ശൻ സമ്മതിക്കൊന്ന് അറീല.
പറഞ്ഞു വരുമ്പോൾ അച്ചു അഭിക്കുള്ളതും അപ്പു എനിക്കുള്ളതും ആണ്. മുത്തശ്ശൻ ഒഴികെ എല്ലാർകും വളരെ സന്തോഷം ആയിരിക്കും. എന്ത് ചെയ്തിട്ടാണെങ്കിലും മുത്തശ്ശനെ കൂടി ഒന്ന് സമ്മദിപ്പിച്ചെടുക്കണം എന്നും മനസിലുറപ്പിച്ചു വണ്ടി ഒന്നൂടെ സ്പീഡ് കൂട്ടി.
മുത്തശ്ശൻകും മുത്തശ്ശിക്കും രണ്ട് മക്കളാണ്. മൂത്തത് രാജൻ രണ്ടാമത്തേത് രജനി. മുത്തശ്ശന്റെ നാവിൽ നിന്ന് ഇന്ന് വരെ ഞാൻ കേട്ടിട്ടുള്ളത് ഒരു മകൾ ഒള്ളൂ എന്നാണ്. മുത്തശ്ശന്റെ സ്വത്തിനെല്ലാം വില്പത്രം എഴുതി വെക്ക അടക്കം ചെയ്തിട്ടുണ്ട് മുത്തശ്ശൻ എന്റെയും അച്ചുന്റെയും പേരിൽ. ഞങ്ങളെ പോലെ അതിന് തുല്യ അവകാശം ഉള്ളവരാണ് അഭിയും അപ്പും. അന്യ മതത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തതോടെ ഇറങ്ങി വിട്ടതാണ് രാജൻ അങ്കിളിനെ. ഇതെല്ലാം മുത്തശ്ശിയിൽ നിന്ന് കിട്ടുന്ന അറിവാണ്. ഇവിടെ അതിനെ കുറിച്ച് ആരും സംസാരിക്കാറില്ല. സംസാരിച്ചാൽ അവരെയും മുത്തശ്ശൻ ഇറങ്ങി വിടും. അത്രക്കും ദേഷ്യം ആണ് മുത്തശ്ശൻ. ഒരിക്കെ മുത്തശ്ശി പഴയ ആൽബം നോക്കി ഇരുന്നപ്പോ അടുത്ത് ചെന്നിരുന്ന എനിക്ക് മൂത്ത മകന്റെ ഫോട്ടോ കാണിച്ചു തന്നു. അന്നാണ് ഞാൻ അറിഞ്ഞത് രാജൻ അങ്കിൾ ആണ് അഭിയുടെ അച്ഛൻ എന്ന്. അന്ന് മുതൽ മുമ്പോട്ടുള്ള ജീവിതം എന്താകും എന്ന ഭയത്തിലാരുന്നു ഞാൻ. എല്ലാരേയും പരസ്പരം അകറ്റിയത് പെട്ടന്ന് ഒരു ദിവസം അകലേണ്ടി വന്നാ ആർക്കും സഹിക്കില്ല എന്നറിയുന്നത് കൊണ്ടാണ്.
മണിമംഗലം തറവാടിന്റെ ഗേറ്റ് കടന്ന് ചെന്നതും കണ്ട കാഴ്ച കണ്ണിനെ ഒന്നൂടെ വിടർത്തിയിരുന്നു. ഞാൻ പോലും അറിയാതെ വണ്ടി ഞാൻ ബ്രേക്ക് പിടിച്ചിരുന്നു.
*ഹൃദയതാളം*
Part 5
Written by _jifni_
ഞാൻ പോലും അറിയാതെ വണ്ടി ഞാൻ ബ്രേക്ക് പിടിച്ചിരുന്നു.വണ്ടിയിൽ നിന്ന് ഇറങ്ങി ആ വിശാലമായ മുറ്റത്ത് കൂടി ഓരോ കാലും മുന്നോട്ട് വെക്കുമ്പോ ഹൃദയം പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. ഹൃദയത്തിന്റെ അപ്പോയത്തെ *ഹൃദയതാളം* എന്റെ ചെവികളിൽ വന്നണയുന്ന പോലെ. മുത്തശ്ശന്റെ കാലിൽ കിടന്ന് മാപ്പ് പറയുന്ന അങ്കിളും ഇതൊന്നും തന്നെ ഭാതിക്കില്ലാന്ന മട്ടിൽ മുത്തശ്ശനും.
ഞാൻ വന്ന സമയം നല്ലതാ...... എല്ലെങ്കിൽ വർഷങ്ങളായി തറവാടിന്റെ പടി ചവിട്ടാത്ത അങ്കിൾ തറവാടിന്റെ ഉമ്മറത്ത് നിൽക്കുന്ന കാഴ്ച കാണേണ്ടി വരില്ലായിരുന്നല്ലോ......
മുത്തശ്ശാ........
ആ മോനോ..... മോനെ മുത്തശ്ശി വിളിച്ചു വരുത്തിയതാണോ........
അല്ലാ.......
മുത്തശ്ശൻ എന്റെ നേരെ തിരിഞ്ഞപ്പോ തറയിൽ നിന്ന് അങ്കിൾ എണീറ്റു എന്നെ നോക്കി....... ആ ചുണ്ടുകൾ വിച്ചൂ എന്ന് വിളിക്കാൻ നിന്നതും ഞാൻ കണ്ണ് കൊണ്ട് വേണ്ടാ എന്ന് ആംഗ്യം കാണിച്ചു.
മുത്തശ്ശൻ അങ്കിളിന്റെ നേരെ തിരിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി.
'ഞാൻ നിന്നോട് വരാൻ പറഞ്ഞു കൊണ്ട് രാമനെ (കാര്യസ്ഥൻ ) വിട്ടത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. ഒരു കാര്യം സംസാരിക്കാൻ വേണ്ടിയാ..... വീട്ടിൽ വരുന്നവരെ ഉമ്മറത്ത് നിർത്തുന്നത് മര്യാദയല്ല. അകത്തോട്ട് വാ........ നീയും വാ വിച്ചോ......'(മുത്തശ്ശൻ )
അപ്പൊ അങ്കിളിനെ മുത്തശ്ശൻ വിളിച്ചതാണ്. മനസ്സിന് ഒരു ചെറിയ ആശ്വാസം തോന്നി.
തറവാടിന്റെ വലിയ നടുമുറ്റത്തെ ചാരി കസേരയിൽ ചാരി ഇരുന്നു കൊണ്ട് മുത്തശ്ശൻ സംസാരിക്കാൻ തുടങ്ങി. ഞാനും അങ്കിളും മുത്തശ്ശിയും കേൾവികാരായി അരികിൽ നിന്ന്.
'വീട്ടിൽ നിന്ന് ഇറക്കി വിട്ട നിന്നോട് ഇപ്പൊ എനിക്ക് സ്നേഹമോ വെറുപ്പോ ഇല്ല. നീ എനിക്കിപ്പോ ആരും അല്ല. പക്ഷെ നിന്നെ നൊന്ത് പ്രസവിച്ച നിന്റെ അമ്മക് നീ ഇപ്പോഴും വേണ്ടപ്പെട്ടവനാ..... ഈ വയസാം കാലത്ത് നിന്നെ ഓർത്ത് അവൾ സങ്കടപെടുന്ന ഒരേ ഒരു കാരണത്താലാണ് നിന്നെ ഞാൻ വിളിച്ചത്. അവൾക് വേണ്ടി നീ നിന്റെ മക്കളെ ഞങ്ങൾക്ക് തരണം.'
അച്ഛൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ രാജൻ ശിവശങ്കറേ നോക്കി.മുത്തശ്ശിന്റെ കണ്ണിന് തടം കണ്ണുനീർ സ്ഥാനം പിടിച്ചിരുന്നു.
"അച്ഛൻ പറഞ്ഞത് മനസിലായില്ല...... എന്താണെങ്കിലും എനിക്ക് സമ്മദമാണ്. ഞാൻ അന്ന് ചെയ്തത് തെറ്റാണെങ്കിലും സന്തോഷം ഉള്ള കുടുംബജീവിതം ആണ് എന്റെ. ഇനി എന്റെ അമ്മന്റിം അച്ഛന്റിം സന്തോഷത്തിൽ കൂടി എന്നെ ചേർത്താൽ മതി."(രാജൻ..... ഇത്രെയും സംസാരിച്ചപ്പോൾ അവരിൽ സങ്കടം അണപ്പൊട്ടിരുന്നു )
'എങ്കിൽ നിന്റെ മകനെയും മകളെയും നീ ഞങ്ങൾക്ക് നൽകണം '(മുത്തശ്ശൻ )
'സന്തോഷം.... മക്കളെ ഇവിടെ നിർത്തുന്നത് എനിക്കും സോഫിക്കും സങ്കടം ആവും എങ്കിലും. ഞാൻ ചെയ്ത തെറ്റിന്റെ പരിഹാര കർമ്മം ആയി ഇനി മുതൽ എന്റെ മക്കളെ നിങ്ങൾ വളർത്തിക്കോളൂ....... സന്തോഷം മാത്രം '(രാജൻ )
'ഞാൻ പെട്ടന്ന് തന്നെ കുടുംബ ജ്യോൽസ്യനേ വിളിക്കട്ടെ. കല്യാണത്തിന് നല്ല ഒരു മുഹൂർത്തം കണ്ട് വെക്കാം....'(മുത്തശ്ശി സന്തോഷം കൊണ്ട് ഫോൺ എടുക്കാൻ പോയി )
പക്ഷെ കേട്ടത് രാജനിൽ ഒരു അത്ഭുദമായിരുന്നു......
"കല്യാണമോ....."(രാജൻ )
"അതേ..... ഇത് നിന്റെ പെങ്ങളെ മകനാണ്. ഇവന്റെ പെങ്ങളും നിന്റെ മകനും ആയുള്ള വിവാഹം.നാട്ട് നടപ്പനുസരിച് അവന്റെ മുറപ്പെണ്ണ് തന്നെ. നിന്റെ അമ്മക്ക് ഈ വിവാഹം തന്നെ നടത്തണം. അല്ലെങ്കിൽ ന്റ മോൾക്ക് എത്രെയോ നല്ല ചെക്കമാരെ തന്നെ കിട്ടും."(രാജാനേ ഒന്ന് തരംതാഴ്ത്തും വിധം അച്ഛൻ അത് പറഞ്ഞു.)
തന്റെ മകന്റെ പ്രണയവും മനസ്സും അറിയുന്ന ഒരച്ഛൻ ആയിരുന്നു രാജൻ. അതിനാൽ തന്നെ എല്ലിനും മുള്ളിനും കോട്ടം വരാതെ പരിഹരിക്കാൻ രാജൻ ശ്രമിച്ചു.
"അച്ഛാ....... അതിനേക്കാൾ നല്ലത് വിച്ചു അപ്പൂനെ കേട്ടുന്നതല്ലേ. അവന്റെ മുറപെണ്ണല്ലേ അവൾ. വയസ്സ് കൊണ്ടും മൂത്തത് അവരെല്ലേ......"(അപ്പും വച്ചും പ്രണയത്തിലാണെന്ന് ആദേ അറിയുന്നത് കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുക്കാൻ രാജൻ അധികം ആലോചിക്കേണ്ടി വന്നില്ല.)
രാജൻ പറഞ്ഞു തീർന്ന ഉടനെ മറുപടി കൊടുത്തത് അവന്റെ അച്ഛനല്ലായിരുന്നു. അമ്മയാണ്.
"അതേ..... വയസ്സിനു മൂത്തത് അവരാണ്. അത് കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട് രണ്ട് പേരുടെ വിവാഹാവും ഒരേ ദിവസം ഈ തറവാട്ടിൽ വെച്ച്. എന്തേ നിനക്ക് സമ്മദം അല്ലെ..... ഇനിയുള്ള കാലം എന്റെ 4 കൊച്ചുമക്കളും എന്റെ അടുത്ത് വേണം."(മുത്തശ്ശി )
അമ്മ പറഞ്ഞതിൽ നിന്ന് രാജൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് വിച്ചൂന് മനസിലായി. അതിന്റെ കാരണം വിച്ചൂനറിയാ *അഭി അച്ചൂ* നെ അല്ലാതെ ഒരാളെയും അംഗീകരിക്കില്ല അതാണ്. പക്ഷെ അങ്കിൾ ഇനിയും ഇവിടെ നിന്നാൽ ഇത് മുടക്കും എന്നറിയുന്നത് കൊണ്ട് തന്നെ വിച്ചു ഇടയിൽ കയറി.
"ഇനി നിങ്ങൾ കല്യാണ ഡേറ്റ് സമയം ഒക്കെ തീരുമാനിക്കി. ഞാൻ അങ്കിളിനെ ആദ്യമായിട്ടാ കാണുന്നത് ഞങ്ങൾ ഒന്ന് പുറത്തൊക്കെ നടന്നിട്ട് വരാം......."(വിച്ചു )
അങ്കിളിനെയും കൈ പിടിച്ചു ഞാൻ നടന്നു.....
"മോനേ..... നീ ന്റ രാജിന്റെ....."
അങ്കിളിന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു.
"ന്റ അങ്കിളെ സെന്റി അടിക്കല്ലി....... നിങ്ങൾ ന്റ മാമാനാണ് എന്ന് ഞാനറിഞ്ഞിട്ട് കുറച്ചു day ആയി. നിങ്ങളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ മുത്തശ്ശന്റെ റിയാക്ഷൻ ന്താന്ന് അറിഞ്ഞിട്ട് നിങ്ങളോട് സംസാരിക്കാന്ന് കരുതി.ഞാൻ ഇന്ന് തറവാട്ടിലേക്ക് വന്നതും അതിന് വേണ്ടിയാ......."(വിച്ചു )
"അല്ല മോനെ...ന്റ അഭിക്ക് അച്ചൂനെ മതി. മോൾക് വേറെ നല്ല ചെക്കനെ ഞമ്മക്ക് നോക്കാ......"(രാജൻ )
ദയനീയമായി സംസാരിക്കുന്ന രാജനേ നോക്കി വിച്ചു പൊട്ടിച്ചിരിച്ചു.
"എന്തേ........"(രാജൻ )
"ന്റ അങ്കിളെ ഈ അച്ചു ആണ് എന്റെ ഒരേ ഒരു കുറുമ്പി പെങ്ങൾ..... ഇത് വരെ അത് അവനെ അറിയിക്കാഞ്ഞത് അവർക്ക് ഒരു സൻപെൻസ് കൊടുക്കാൻ വേണ്ടിയാ" (vichu )
"ഹോ.... എങ്കിൽ ഇനി അത് പൊളിക്കണ്ട അങ്ങനെ തന്നെ ഇരിക്കട്ടെ..... അപ്പൂനോട് എല്ലാം പറയാ....."(രാജൻ )
"സെറ്റ് "(vichu )
അങ്ങനെ രണ്ടാളും തറവാട്ടിലേക്ക് പോയി. കല്യാണ കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു.രാജനും വച്ചും അഭിന്റിം അച്ചുന്റെയും കാര്യം തറവാട്ടിൽ പറയുകയും അവരെ ഒന്ന് കളിപ്പിക്കാൻ എല്ലാരും തയ്യാറായി. അപ്പൂനെയും അച്ചൂന്റെ വീട്ടിലും വിളിച്ചു കാര്യങ്ങൾ ഒക്കെ സെറ്റാക്കി. തറവാട്ടിൽ വെച്ച് കല്യാണം ഫിക്സയ്തു. ഒരു കല്യാണം നടക്കുന്നത് തന്നെ അച്ചു അറിഞ്ഞില്ല. പക്ഷെ അഭിയെ വിളിച്ചു പെട്ടന്ന് നാട്ടിൽ വരാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അവന് നാട്ടിൽ എത്തി........
[അഭിന്റെ വീട്ടിൽ ]
ഇത്രീം കാലം ഇല്ലാതിരുന്ന മുത്തശ്ശനും മുത്തശ്ശിയും കല്യാണം നടത്താൻu വന്നിരിക്കുന്നു. ഒരു മുറച്ചെറുക്കനും പെണ്ണും. അവനവന് പറ്റിയത് ആരെയാ അവരെയാ കെട്ടേണ്ടത് അല്ലാതെ..... അച്ഛൻ മമ്മിയെ കെട്ടിയത് അങ്ങനെ അല്ലെ......
"ഡീ.... അച്ഛൻ വന്നു പറഞ്ഞപ്പോയെക്കും വിച്ചൂനെ മറന്ന് ഇന്ന് വരെ കാണാത്ത മുറച്ചെറുക്കനെ കെട്ടാൻ നിൽക്കാ ഓൾ."(അപ്പുന്റെ നേരെ അലറി കൊണ്ട് അഭി പറഞ്ഞു അവന്റെ ദേഷ്യം മുഴുവൻ ചുമരിൽ കൈ ഇടിച്ചു തീർത്ത് )
പാവം അഭി അവന്റെ മാമിയും ഫാമിലിയും വിച്ചൂന്റെ ഫാമിലി ആണെന്ന് അറിഞ്ഞില്ല. അതോർത്ത് അപ്പു ഒന്ന് ചിരിച്ചു മുറിയിൽ കയറി.
"മറ്റന്നാളെ ഈ വിവാഹം നടക്കും എന്നാരും സ്വപ്നം കാണണ്ട...... അങ്ങനെ ഇത് നടത്താനാണ് നിങ്ങളെ ഉദ്ദേഷ്യം എങ്കിൽ ഇവിടെ പലതും നടക്കും."(അഭി )
"ഇത് മുടക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ ഞാനും നിന്റെ മമ്മിയും ജീവിച്ചിരിക്കാണോ വേണ്ടയോ എന്ന് ആലോചിക്കണം "(രാജനും അവനെ വാശി കേറ്റാൻ ഓരോന്ന് പറഞ്ഞു )
അഭി കാൽ ചവിട്ടി അമർത്തി മുകളിലേക്ക് കയറി
-------------------------------------------
*അഭി*
വിച്ചു വിളിച്ചിട്ട് ദിവസങ്ങളായി. അവന്റെ ഫോൺ ഓഫാണ്. അതിന് ശേഷം ഞാൻ അച്ചൂനെ വിളിക്കാൻ തുനിഞ്ഞെങ്കിലും കിട്ടുന്നില്ല.
ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥാ....അവളെ കാണാൻ എന്താ ഒരു വഴി. നാളെ ഒരു ദിവസം മാത്രം എന്റെ മുന്നിൽ ഒള്ളൂ........ അച്ഛന്റെ തറവാട് ഏതാന്ന് പോലും അറീല.എങ്കിൽ അവിടെ പോയി ആ കുട്ടിയെ കണ്ട് സംസാരിച്ചു പിന്തിരിപ്പിക്കാമായിരുന്നു.
[പിറ്റേന്ന് ]
---------------------------------------------
*വിച്ചു*
ഇവിടെ കല്യാണത്തിന്റെ ഒരു ഒരുക്കവും ഇല്ല. എല്ലാം തറവാട്ടിൽ ഞാനും അങ്കിളും കൂടി സെറ്റാക്കിയിട്ടിട്ടുണ്ട്. ക്ഷണിക്കാനുള്ളവരെ ഒക്കെ വിളിച്ചു. അച്ചൂന്റെ ഫ്രണ്ടസിനെ അടക്കം. അവരോട് പറഞ്ഞു അവളറിയാണ്ടാന്ന്. അന്ന് അവൾ കാണാതെ അവളെ ഫോണിൽ അഭിയുടെ എല്ലാ കോണ്ടക്ടന്റും ഞാൻ ബ്ലോക്ക് ആകിയിട്ടയുണ്ട്. അവളെ കാണുമ്പോ സങ്കടം തോന്നും എങ്കിലും ഉടനെ ശരിയാവില്ലേ എന്നോർത്ത് സന്തോഷിക്കും. ഇങ്ങനെ ഒക്കെ ആയതിൽ ഞാൻ ഇന്ന് എത്ര മാത്രം ഹാപ്പി ആണ് എന്നറിയോ...... എല്ലാം ഉപേക്ഷിക്കേണ്ടി വരും എന്ന് കരുതിയതാ........
ഓരോന്നു ആലോചിച്ചു ഹാളിൽ ഇരിക്കുമ്പോയാണ് കോളിങ് ബെൽ കേട്ടത്. ഞാനും അച്ചും മാത്രം ഒള്ളു വീട്ടിൽ. അമ്മയും അച്ഛനും രാവിലെ തന്നെ തറവാട്ടിൽ പോയതാ.....നാളെയാ കല്യാണം അച്ചുനേ നാളെ അവിടെ കൊണ്ട് പോയിട്ടേ അവളറിയാവൂ..... വീണ്ടും ബെൽ അടിച്ചു.അവൾ ഇറങ്ങി വരുന്നതിന് മുമ്പ് ഞാൻ ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു......
മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു. അറിയാതെ എൻ്റെ നാവുകൾ ആ പേര് ഉരവിട്ടു *അഭി* ....
" അതേ.... അഭി തന്നെ അപ്പോ നീ ഞങ്ങളെ ഒന്നും മറന്നിട്ടില്ലാല്ലേ......" (അഭി)
വിച്ചു സംസാരിക്കാൻ തുടങ്ങും മുമ്പേ അഭിയെ വലിച്ചു ഗേറ്റിന് പുറത്ത് കടന്നിരുന്നു.
"വിച്ചൂ.. എങ്ങട്ടാ നീ ഈ എന്നെ കൊണ്ട് പോകുന്നത്. എനിക്ക് നിന്നോട് സംസാരിക്കണം" (അഭി).
"ഞമ്മക്ക് പിന്നെ സംസാരിക്കാ....." (വിച്ചു)
"ടാ.... നീ വല്ലതും അറിയുന്നുണ്ടോ..... (അഭി)
"നാളെ നിൻ്റെയും അപ്പൂൻ്റെയും കല്യാണം എന്നല്ലേ ... താലികെട്ട് സമയം ഞാനവിടെ ഉണ്ടാകും." (വിച്ചു )
ഒരു കൂസലും ഇല്ലാതെ സംസാരിക്കുന്ന വിച്ചൂനെ കണ്ട് അവന് ദേഷ്യം വന്ന്. പിന്നെ ഒന്നും സംസാരിക്കാതെ വണ്ടിം എടുത്ത് പോന്ന്.
ഹാവു.... ( വിച്ചു ആത്മ)
----------------------------
*അഭി*
വിച്ചൂ നെ കണ്ട് വന്നു.ഇത് മുടക്കാൻ അവൻ എന്തെങ്കിലും പറഞ്ഞ് തരും എന്ന് കരുതിയാണ് പോയത് .പക്ഷെ അവന് ഒരു സങ്കടവും ഇല്ല .എന്നെ ഓർക്കണ്ട അപ്പൂനെ ഓർത്തൂടെ അവന്. ഇനി എന്ത് ചെയ്യും എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ശ്യാമിൽ നിന്നും ഒരു ഐഡയും കിട്ടിയില്ല .അച്ചൂനെ കുറേ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല .ഇനി ഒരേ ഒരു കാര്യം നടക്കൊള്ളൂ.... നാളെ എല്ലാരിം കൂടെ തറവാട്ടിൽ പോക.എൻ്റെ മുറപ്പെണ്ണന്ന് പറയുന്നവളും ആയി സംസാരിച്ച് ഇത് മുടക്കാ.... എല്ലാം മനസ്സിലുറപ്പിച്ച് ആ ദിവസവും കടന്ന് പോയി .
--------------------------------
*അച്ചു*
അമ്മയും അച്ഛനും ഇന്നലെ പോയതാ തറവാട്ടിലേക്ക്. രാവിലെ തന്നെ ഞങ്ങളോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അഭി വിളിച്ചിട്ട് ദിവസങ്ങളായി .ഒരു പാവയെ പോലെ കയ്യിന്നൂ എന്നൊള്ളൂ...... ഇപ്പോ തറവാട്ടിൽ പോയ മനസ്സിന് ഒരു സുഖം കിട്ടും എന്ന് തോന്നിയതും രാവിലെ തന്നെ മടിക്കൂടാതെ ഏട്ടൻ്റെ കൂടെ അമ്പലത്തിൽപ്പോയി. പിന്നെ അവിടെന്ന് തറവാട്ടിലേക്കും.
തറവാടിൻ്റെ ഗേറ്റ് കടന്നതും അന്താളിച്ചു ഞാൻ
വലിയ തറവാട് കൊട്ടാരത്തിൻ്റെ ഉയരത്തിൽ കെട്ടിയ പന്തൽ.വിശാല മുറ്റത്തിൻ്റെ നടുക്ക് വലിയ സ്റ്റേജ്. രണ്ട് താലി കെട്ടിനുള്ള സാധനങ്ങൾ. എന്താ ഇവിടെ എന്ന് മുനസ്സിലാവാതെ ഏട്ടനെ നോക്കിയപ്പോ ഒരു ഭാവ വിത്യാസവുംഇല്ല. ഞാൻ കാറിൽ നിന്നിറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു ഉള്ളിലേക്ക് കടന്നു. പെട്ടന്ന് നാലഞ്ച് സ്ത്രീകൾ വന്ന് എന്നെ കൊണ്ട് പോകുകയും ഒരുക്കുകയും ചെയ്ത് .ഒന്നും മനസ്സിലാവാതെ ഒരു പാവയെ പോലെ ഞാൻ നിന്നു. എന്താ ഇവിടെ നടക്കുന്നെന്ന് ഞാൻ തിരക്കി എങ്കിലും ആരും ഒന്നും പറഞ്ഞില്ല.
ഇനി എൻ്റെ വിവാഹമാണോ.... ആണ്..... അല്ലാതെ ഇത്രയും സ്വർണം ഒന്നും എന്നെ അണിയിപ്പിക്കില്ലല്ലോ.....
ആ മണിമംഗല തറവാടും പരിസരവും മുഴുവൻ ഞാൻ അച്ഛനെയും മുത്തശ്ശനെയും തിരഞ്ഞു നടന്നു.
---------------------------
*അഭി*
രണ്ടും കൽപ്പിച്ചു ഞാൻ മണവാളൻ്റെ വേഷത്തിൽ അണിഞ്ഞൊരുക്കി.അപ്പും. അവളെ പട്ട് സാരിയും നിറയെ ആഭരണവും ഇട്ട് അണിഞ്ഞു നിൽക്കുന്നത് കാണാൻ ഒരു പ്രതേക സൗന്ദര്യം. എൻ്റെ അച്ചൂനെയാണ് എനിക്കാദ്യം ഓർമ്മ വന്നത്.
അങ്ങനെ തറവാട്ടിലേക്ക് വിട്ടു.
അച്ഛൻ പറയുമ്പോ ഇത്ര പ്രതീക്ഷിച്ചില്ല. ഒരു കൊട്ടാരംതന്നെ. ഫുൾ അലങ്കാരവും. മുറ്റത്ത് വലിയ ഒരു സ്റ്റേജും. ഞാൻ കാറിൽ നിന്നിറങ്ങിയതും പുറം തിരിഞ്ഞ് വരുന്ന ഒരു പെണ്ണും ആയി കൂട്ടിടിച്ചു.ബാലൻസ് കിട്ടാതെ ഞാൻ വീണതും ആ പെണ്ണും എൻ്റെ മേലേക്ക് വീണു.അപ്പോഴാണ് ഞാൻ ആ പെണ്ണിൻ്റെ വേഷം ശ്രദ്ധിച്ചത്. അപ്പോ ഇവൾ തന്നെ എൻ്റെ മുറ പെണ്ണ്. ആ മുഖം ഒന്ന് കാണാൻ വേണ്ടി ഒന്ന് ചെരിഞ്ഞു.ഇപ്പോ അവൾ താഴേയും അവൾക്ക് മേലെ ഞാനും. ആ മുഖത്തേക്ക് നോക്കിയതും നാവ് ഞാൻ പോലും അറിയാതെ മന്ത്രിച്ചു *അച്ചു*.
അതേ നിമിഷം അവളും ഉരവിട്ടു *അഭി*.
രണ്ടാളും പരസ്പരം അത്ഭുദത്തോടെയും പ്രണയത്തോടെയും പരസ്പരം നോക്കി. രണ്ടാൾടെ കണ്ണുകളും പരസ്പരം ആകർഷിക്കുന്നത് പോലെ.രണ്ടാളുടെയും *ഹൃദയതാളം* പരസ്പരം കേൾക്കാമായിരുന്നു.
" അളിയോ... അവളെ ദേഹത്ത് നിന്ന് എണീക്ക് അല്ലെങ്കിൽ താലികെട്ടാൻ പെണ്ണുണ്ടാകില്ല" വിച്ചു വിളിച്ച് കൂവിയതോടെ അവിടെ ഒരു പൊട്ടിച്ചിരി നടന്നു.രണ്ടാളും പെട്ടെന്നണീറ്റു ഡ്രസ്സ് ഒക്കെ ശരിയാക്കി.
"അതിപ്പോ.... എന്താ കഥ..." (അഭി)
"മോൻ വിഷമിക്കണ്ട ചേട്ടൻ എല്ലാ പറയാം..." എന്നും പറഞ്ഞു കൊണ്ട് വിച്ചു എല്ലാം പറഞ്ഞു.
അച്ചൂൻ്റെ ഫോൺ block ആക്കിയതിനും ടെൻഷൻ അടിപ്പിച്ചതിനും ഒക്കെ വയർ നിറച്ച് കിട്ടി വിച്ചുന്.
"ബാക്കി പിന്നെ പറയാം... മുഹൂർത്തം ആയി "മുത്തശ്ശൻ വിളിച്ചു പറഞ്ഞതും വധു വരന്മാർ മുതിർന്നവർക്ക് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് കയറി.
ചെട്ടമുട്ടും ബാൻ്റഡി മേളയും പീപ്പിളിയും വിസിലും പടക്കവും ആ പന്തലിൽ മുഴുങ്ങി. *അഭി അച്ചൂനെയും, വിച്ചു അപ്പൂനെയും* താലിചാർത്തി, സീമന്തരേഖയിൽ സിന്ദൂരം തൊടിച്ചു. വധു വരന്മാർ പരസ്പരം പൂമാല ചാർത്തി.
വന്നവർ ഒരോരുത്തരായി ഭക്ഷണം കഴിക്കാൻ പോയി.
*മണിമംഗലം തറവാട്ടിൻ്റെ ഉമ്മറകോലായിലെ ചുമരിൽ ഒരു കുടുംബ ഫോട്ടോയും വന്നു*
മുത്തശ്ശനും മുത്തശ്ശിയും രണ്ട് മക്കളും രണ്ട് മരുമക്കളും 4 കൊച്ചുമക്കളും അടിക്കിയ പുഞ്ചിരി നിറഞ്ഞ ഒരു ഫോട്ടോ...ആ ഫോട്ടോ പോലെ പുഞ്ചിരി നിറഞ്ഞ ഒരു ജീവിതവും ആ തറവാട്ടിൽ തന്നെ എല്ലാരും ഒരുമിച്ചു ജീവിച്ചു....😍
*ശുഭം*
--------------
കൂടെ നിന്ന എല്ലാർക്കും ഒത്തിരി നന്ദി
✍️ _Jifni_
എല്ലാരും അഭിപ്രായം പറയില്ലേ plz രണ്ട് വാക്കെങ്കിലും