ഈ സമയം പണിക്കരുടെയും നെല്ലാട്ടച്ഛന്റെയും കുടുംബത്തിന്റെയും മുൻപിൽ തമ്പി തന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു .
വില്ലുമംഗലം തറവാട്ടിലെ വാമദേവൻ തമ്പിക്കും രുഗ്മിണി ക്കും മൂന്നുമക്കൾ മൂത്തത് മാലിനി, രണ്ടാമൻ മാധവൻ തമ്പി, മൂന്നാമൻ ശേഖരൻ തമ്പി.
ആഭിജാത്യത്തെ മുറുകെപ്പിടിച്ച ആളായിരുന്നു വാമദേവൻ തമ്പി. പെണ്ണായി ഒരു വൾ ഉള്ളൂ എന്നും പറഞ്ഞു മാലിനിയുടെ ഭർത്താവായ സുദേവനെ കുടുംബത്തിന്റെ ബിസിനസ്സ് നോക്കിനടത്താൻ കൂടെ കൂട്ടി. എന്നിരുന്നാലും മക്കൾ മൂവരെയും ആ മാതാപിതാക്കൾ ഒത്തിരി സ്നേഹിച്ചു. മാധവനോടായിരുന്നു വാമദേവൻ തമ്പിക്കും രുഗ്മിണിക്കും കൂടുതൽ താല്പര്യം ഇത് പറഞ്ഞു മാലിനിയും ശേഖരനും എപ്പോഴും മാധവനോട് പിണങ്ങും.മാധവന് ബിസിനസിനോട് താല്പര്യം ഇല്ലായെന്നുള്ളതിനാൽ പ്രീഡിഗ്രിക്ക് ശേഷം LLB യെക്ക് പോയി.
LLB കഴിഞ്ഞു കുറച്ചു നാളുകൾ കൊണ്ട് തന്നെ അറിയപ്പെടുന്ന ഒരു അഭിഭാഷകൻ ആകുവാൻ സാധിച്ചു. എന്നാൽ പഠിപ്പിൽ പുറകോട്ടായിരുന്ന ശേഖരൻ ബിസിനസ്സ് നോക്കാൻ അച്ഛന്റെയും അളിയന്റെയും കൂടെക്കൂടി.തികച്ചും സന്തോഷം നിറഞ്ഞ അന്തരീക്ഷം. ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി അവർ മുന്നോട്ടു പോയി
😄😄😄😄 ആ സന്തോഷത്തിനു അധികം ആയുസ്സ് ഇല്ലായിരുന്നു.
ഒരിക്കൽ ബിസിനസ്സ് ആവശ്യത്തിനായി കമ്പത്തേക്ക് പോയ വാമദേവൻ തമ്പി രുഗ്മിണിയെയും കൂടെക്കൂട്ടി വാമദേവൻ തമ്പിയും രുഗ്മിണിയും സഞ്ചരിച്ച കാർ
അപകടത്തിൽപ്പെട്ടു തൽക്ഷണം രണ്ടുപേരും മരണമടഞ്ഞു.
മാതാപിതാക്കളുടെ അപ്രതീക്ഷിത മരണം മക്കൾ മൂവരെയും പാടെ തളർത്തി😥😥😥😥. മാലിനിയും ശേഖരനും അതിൽ നിന്നും റിക്കവർ ആയെങ്കിലും മാധവൻ തമ്പി തീർത്തും തളർന്നു പോയി😥😥😥. കോടതിയിൽ പോകാതെ ആയി. ചുരുക്കം പറഞ്ഞാൽ ആകെ ഒരു മരവിപ്പായിരുന്നു മനസ്സിന്😥😥.മാനസ്സിക നില തകരുമെന്ന് തോന്നിയപ്പോളാണ് എന്റെ സുഹൃത്തും സൈക്കോളജിസ്റ്റും ആയ ഹരിനാരായണനെ കാണുന്നതിനായി അവന്റെ തന്നെ ഹോസ്പിറ്റലായ ആശ്വാസിലേയ്ക്ക് പോയത്.
എന്റെ വണ്ടി ആശ്വാസിന്റെ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു. 🙄
തുടരും......