Aksharathalukal

വില്ലന്റെ പ്രണയം 56♥️

ഉത്സവത്തിന്റെ പത്താം ദിനം…………..



വിശേഷാൽ പൂജകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമപുരം ഭഗവതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി……………….

അമ്പലപരിസരം ജനങ്ങളാൽ നിറഞ്ഞു………………

ഒരു പതിനൊന്ന് മണിയോടെ സമറും ഷാഹിയും മുത്തും ഉത്സവപരിസരത്തേക്ക് വന്നു……………..

ലക്ഷ്മിയമ്മയെ വരാൻ വേണ്ടി ഷാഹി നിർബന്ധിച്ചെങ്കിലും രാത്രിയിലെ കലാപരിപാടി കാണാൻ വരാം എന്ന് പറഞ്ഞ് ലക്ഷ്മിയമ്മ ഒഴിഞ്ഞു………………

ഉത്സവപരിസരത്തിന് വളരെ അകലെയായി സമർ ജീപ്പ് പാർക്ക് ചെയ്തു……………..

പോകുന്ന വഴി മുഴുവൻ ആളുകളെ കൊണ്ടും വണ്ടികൾ കൊണ്ടും കടക്കാരെ കൊണ്ടും ഒക്കെ തിരക്കായിരുന്നു…………….

വണ്ടി പാർക്ക് ചെയ്തപ്പോൾ നാസിമിനെയും വിനീതിനെയും സമർ കണ്ടു……………

അവർ അവരുടെ കൂടെ കൂടി……………..
തന്റെ കൂട്ടുകാരെ കണ്ടപ്പോൾ മുത്ത് അവരോടൊപ്പം പോയി…………………

“ചെട്ടിയാരെ പിരിച്ചെടുത്തല്ലേ………….”…………..നാസിം സമറിനോട് പറഞ്ഞു…………..

സമർ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…………..

അവർ ഉത്സവസ്ഥലത്തേക്ക് നടന്നു…………..
വഴിയിൽ നിറയെ ആളുകളായിരുന്നു…………..വഴിയുടെ ഇരുവശവും കടകളാൽ സമൃദ്ധമായിരുന്നു………….ബേക്കറിയും കളിപ്പാട്ടങ്ങളും അങ്ങനെ അങ്ങനെ പല പല കടകൾ അവിടെ നിറഞ്ഞിരുന്നു……………..

സമറും ഷാഹിയും നാസിമും വിനീതും ഉത്സവപരിസരത്തേക്ക് നടന്നുകൊണ്ടിരുന്നു…………………….

നാസിമും വിനീതും പഴയ ഉത്സവക്കഥകൾ ഒക്കെ സമറിനോട് പറഞ്ഞു…………..ഷാഹിയും ഒപ്പം കൂടി……………..

അവർ ഉത്സവസ്ഥലത്ത് എത്തി…………..

ദൂരെ നിന്ന് തന്നെ ചെണ്ടയുടെയും മറ്റു വാദ്ദ്യോപകരണങ്ങളുടെയും ശബ്ദം കേൾക്കാമായിരുന്നു………………

അവിടെയെത്തിയപ്പോൾ അവർ അത് വായിക്കുന്നത് നേരിട്ട് കണ്ടു……………….
അവർ നടന്നുവന്നപ്പോൾ മയിലാട്ടവും തുള്ളലുകാരനും അവരുടെ മുന്നിലേക്ക് വന്നു…………….

അവർ തുള്ളുന്നത് കണ്ട് നാസിമും വിനീതും ഒപ്പം തുള്ളി…………..ഷാഹിയും സമറും ചിരിച്ചുകൊണ്ട് അത് നോക്കി……………

കുറച്ചുനേരം അവരുടെ കൂടെ തുള്ളിയ ശേഷം അവർ ഷാഹിയുടെയും സമറിന്റെയും അടുക്കലെത്തി………………

“എല്ലാ കൊല്ലവും ഇവരുടെ കൂടെ ഇങ്ങനെ ഒന്ന് ചാടുന്നത് വേറെ ഒരു രസമാണ്…………….”……………….വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു……………

അത് കേട്ട് അവർ ഒന്നിച്ചു ചിരിച്ചു…………….

സമർ ഉത്സവസ്ഥലത്തേക്ക് വന്നതോടെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവൻ അവനിലായി…………….അത് ഷാഹിക്കും മനസ്സിലായി………..

പക്ഷെ ഇതുകൊണ്ട് കൂടുതൽ ലാഭം കിട്ടിയത് നാസിമിനും വിനീതിനും ആയിരുന്നു……………

നല്ല ഭംഗിയുള്ള പെണ്കുട്ടികൾ വരെ സമറിനെ നോക്കുന്നതിനിടയിൽ അവരെയും നോക്കി……………..

“ഡീ…………..അടുത്തകൊല്ലവും സമറിനെ ഉത്സവത്തിന് കൊണ്ടുവരണം ട്ടോ……………”……………വിനീത് ഷാഹിയോട് രഹസ്യമായി പറഞ്ഞു…………….

“എന്തെ…………..”………….ഷാഹി ചോദിച്ചു…………

“ഉത്സവത്തിന് വന്നിരിക്കുന്ന പെണ്ണുങ്ങളുടെ മുഴുവൻ നോട്ടവും അവനിലാണ്…………….ഗ്യാപ്പിൽ ഞങ്ങൾക്കും കിട്ടുന്നുണ്ട്…………ഹിഹീ…………….”……………..വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു…………….

“പോടാ തെണ്ടി………………..”…………ഷാഹി അവനോട് പറഞ്ഞു…………..

വിനീത് അതുകേട്ട് ചിരിച്ചെങ്കിലും ഷാഹിയുടെ മുഖത്തുള്ള ആശങ്ക കണ്ടിട്ട് വിനീതിന് കാര്യം പിടികിട്ടി………………..

അവർ ഉത്സവം ആസ്വദിച്ചു……………

വാദ്യോപകരണങ്ങളുടെ വായന ആസ്വദിച്ചു………………

പെട്ടെന്ന് സമറിന് കുറച്ചടുത്തായി കുറച്ചുപേർ വന്നുനിന്നു………………

പെട്ടെന്ന് ഒരു വണ്ടി അവിടെ വന്നുനിന്നു……………

രാജേന്ദ്രൻ അതിൽ നിന്നിറങ്ങി…………….
ആ ഒറ്റ സുമോയിൽ ഒരു പത്തുപതിനൊന്ന് പേർ ഉണ്ടായിരുന്നു…………….അവർ തിങ്ങി തിങ്ങിയാണ് ഇരുന്നിരുന്നത്…………….

സമർ പിന്തിരിഞ്ഞു നിൽക്കുന്നത് രാജേന്ദ്രൻ കണ്ടു……………..

“ഡാ………….”…………..രാജേന്ദ്രൻ സമറിനെ നോക്കി വിളിച്ചു…………….

സമർ അത് കേട്ടെങ്കിലും തിരിഞ്ഞില്ല…………..പക്ഷെ ബാക്കി മൂന്ന് പേരും തിരിഞ്ഞു…………….

“ഇത് ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രനല്ലേ……………”………………നാസിം വിനീതിനോട് ചോദിച്ചു………………

“ഹ്മ്………..അതെ………..”………….വിനീത് ശരിവെച്ചു………………

“ഡാ………..നിന്നെയാണ്……………”………..രാജേന്ദ്രൻ ഒന്നുകൂടെ വിളിച്ചു…………….

സമർ ഇത്തവണയും തിരിഞ്ഞില്ല…………….

രാജേന്ദ്രൻ കാറിലുള്ളവരെ നോക്കി……………
“അവന്റെ പേരെന്താടാ……………”………………രാജേന്ദ്രൻ ചോദിച്ചു……………

“ആ…………..”………….ഒരു ഗുണ്ട മറുപടി നൽകി…………….

“പേരും കൂടെ അറിയാതെയാണോ ഒരാളെ തല്ലിക്കൊല്ലാൻ വരുന്നത്…………..”…………..രാജേന്ദ്രൻ ദേഷ്യത്തോടെ അവരോട് ചോദിച്ചിട്ട് സമറിന്റെ നേരെ തിരിഞ്ഞു……………..

“ഡാ…………..മറ്റവനേ……………”…………….രാജേന്ദ്രൻ സമറിനെ ഉറക്കെ വിളിച്ചു……………..
സമർ അത് കേട്ടു…………..

സമർ രാജേന്ദ്രന് നേരെ തിരിഞ്ഞു……………….

“എന്റെ അമ്മാവനെ തല്ലുന്നത് അത്ര ഹീറോയിസം അല്ലെടാ…………….നിനക്ക് ധൈര്യം ഉണ്ടെങ്കിൽ രാജേന്ദ്രനെ തല്ല്…………..”………..രാജേന്ദ്രൻ ഷർട്ട് ചുരുട്ടി കേറ്റിക്കൊണ്ട് പറഞ്ഞു……………

കാറിൽ നിന്നും ഗുണ്ടകൾ ഇറങ്ങി……………

“അതാരാ……………”…………..സമർ ചോദിച്ചു……………

“ഞാനാടാ………….രാജേന്ദ്ര ചെട്ടിയാർ……………”………….രാജേന്ദ്രൻ പറഞ്ഞു………….

“എന്തെടാ നോക്കുന്നത്………….എന്താ എല്ലാരും ഒരേ കാറിൽ എന്നോ…………….നീ ചുറ്റും നോക്ക്………….”………….രാജേന്ദ്രൻ പറഞ്ഞു…………….

സമർ ചുറ്റും നോക്കി………..ആളുകളിൽ നിന്നും ഓരോരുത്തർ മുന്നിലോട്ട് വന്നു…………….

“ഇവരെല്ലാം ആരാ……………??”………….സമർ ചോദിച്ചു………….

രാജേന്ദ്രൻ അതിന് പൊട്ടിച്ചിരിച്ചു…………….

“എന്തിനാ………….?”………….സമർ പിന്നെയും ചോദിച്ചു…………….

അതിനും രാജേന്ദ്രൻ പൊട്ടിച്ചിരി മറുപടി നൽകി……………..

“ഒറ്റയാളെ തല്ലാൻ ഇത്രയും ആളോ…………..”………..സമർ ചിരിച്ചുകൊണ്ട് ചോദിച്ചു……………..
രാജേന്ദ്രന്റെ മുഖത്തെ ചിരി മാഞ്ഞു…………….

“എന്തെ കൂടിപ്പോയോ…………..”…………രാജേന്ദ്രൻ പറഞ്ഞു………………
സമർ അതിനൊന്നും പറഞ്ഞില്ല…………..

“ബാലാ………..ഹും…………”………….രാജേന്ദ്രൻ കൂടെയുള്ള ഒരുത്തനെ നോക്കിക്കൊണ്ട് പറഞ്ഞു…………….

അവൻ കമ്പിവടിയും പിടിച്ചു സമറിന് നേരെ പാഞ്ഞടുത്തു………………

സമർ അനങ്ങിയത് പോലും ഇല്ല……………
അവൻ അടുത്തെത്തിയതും അവൻ കമ്പിവടി വീശുന്നതിന് മുന്നേ സമറിന്റെ പുറം കൈ അവന്റെ നെഞ്ചിൽ പതിച്ചിരുന്നു……………..

അവൻ പിന്നിലേക്ക് വീണു……………പെട്ടെന്ന് എണീറ്റു……………

എന്നിട്ട് സമറിന് നേരെ കമ്പിവടി പിന്നെയും വീശി………….

പക്ഷെ സാധിച്ചില്ല………………

കമ്പിവടി ഉയർത്താൻ അവന് സാധിച്ചില്ല…………..
അതിന് മുമ്പ് തന്നെ അവന്റെ മൂക്കിൽ നിന്ന് ചോര ഒലിച്ചുവന്നു……………..

അവൻ അതേ പടി നിലത്തേക്ക് പതിച്ചു……………..

എന്താ നടന്നത് എന്ന് മനസ്സിലാകാതെ രാജേന്ദ്രൻ അന്തം വിട്ടു നിന്നു……………..
ജനങ്ങൾ എല്ലാം ഭയത്തോടെ നോക്കി സമറിനെ………………

“ചെട്ടിയാർക്ക് ട്രയ്ലറെ കാണിച്ചുള്ളൂ…………..രാജേന്ദ്രന് ഫുൾ പടവും കാണിക്കുമെന്ന് തോന്നുന്നു………………….”…………..വിനീത് അറിയാതെ സ്വയം പറഞ്ഞുപോയി……………..

രാജേന്ദ്രൻ സമറിന് പിന്നിൽ ഉള്ള ഒരുത്തനോട് സമറിനെ തല്ലാൻ ആക്ഷൻ കാണിച്ചു…………..

അവൻ സമറിന് നേരെ ഒച്ചയോടെ ഉയർന്നുചാടി……………

സമർ അവന്റെ തോളിൽ തല്ലിയതിന് ശേഷം അവനെ രാജേന്ദ്രന് നേരെ എറിഞ്ഞു……………….

അവൻ നിലത്ത് കറങ്ങി കറങ്ങി എണീറ്റു വാൾ ഒറ്റ വീശൽ………….. പക്ഷെ പകുതിക്ക് വെച്ച് നിർത്തി…………..കാരണം മുൻപിൽ സമർ ആയിരുന്നില്ല രാജേന്ദ്രൻ ആയിരുന്നു…………..

അവൻ കൺഫ്യൂഷനിൽ തലയിലടിച്ചു……………

രാജേന്ദ്രൻ അവനോട് മാറാൻ പറഞ്ഞു…………..

എന്നിട്ട് പിന്നിലുള്ളവരെ സമറിന് നേരെ വിട്ടു………………

അവർ സമറിന് നേരെ പാഞ്ഞടുത്തു……………
ഒരുത്തന്റെ വയറിൽ സമർ കൈകൊണ്ട് കുത്തി………..അവൻ വയറും പിടിച്ചു അവിടെ ഇരുന്നുപോയി…………….

അടുത്തതായി വന്നവന്റെ കഴുത്തിൽ സമർ അടിച്ചു…………അവന്റെ തല കറങ്ങിപ്പോയി……………

ഒരുത്തൻ സമറിന് നേരെ കത്തിവീശി…………

 സമർ അവന്റെ കയ്യിലടിച്ചു കത്തി സമറിന് കയ്യിലെത്തി…………….കത്തിയെടുത്ത് വന്ന ഓരോരുത്തരുടെയും ശരീരത്തിലും സമർ ചിത്രപണി നടത്തി…………….

സമറിന്റെ ചിത്രപണി കഴിഞ്ഞപ്പോയേക്കും അവനെതിരെ വന്നവർ എല്ലാം മണ്ണുപറ്റിയിരുന്നു…………..ഓരോരുത്തരുടെയും കഴുത്തിലും നെഞ്ചിലും കയ്യിലും കാലിലുമൊക്കെ സമറിന്റെ കത്തി മുറിവുകൾ ഉണ്ടാക്കി………………..

അവർ അതെല്ലാം കണ്ട് പേടിച്ചു എണീറ്റ് ഓടി…………
രാജേന്ദ്രൻ പെട്ടെന്ന് ഒരു അരിവാളും ആയി സമറിന് നേരെ ഓടിയടുത്തു……………

അവൻ അടുത്തെത്തിയതും രാജേന്ദ്രന്റെ കയ്യിൽ സമർ വലത്തേ കൈകൊണ്ട് അടിച്ചു……………..അരിവാൾ ഉയർന്ന് സമറിന്റെ കൈകളിൽ എത്തി……………..

അതുകണ്ട് രാജേന്ദ്രൻ പേടിച്ചുനിന്നു……………

“ഇത് ചതിയാണ്………….ഈ കളിക്ക് ഞാൻ ഇല്ല…………..”……………രാജേന്ദ്രൻ സമറിനോട് പറഞ്ഞു……………

സമർ അരിവാൾ വലിച്ചെറിഞ്ഞു…………..

പെട്ടെന്ന് ഒരുത്തൻ സമറിന്റെ തലയ്ക്ക് നേരെ സോഡാ ബോട്ടിൽ കൊണ്ട് വീശി…………..സമർ അവന്റെ കയ്യിൽ പിടിച്ചു ആ ബോട്ടിൽ അവന്റെ കൈകൊണ്ട് അവന്റെ തലയിൽ തന്നെ പൊട്ടിച്ചു………………

പെട്ടെന്ന് ഒരുത്തൻ സമറിന്റെ പിന്നിൽ നിന്നും ഹേയ് എന്നുവിളിച്ചുകൊണ്ട് ഓടിവന്നു………….

സമർ ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു…………..

അവൻ പേടിച്ചിട്ട് വന്ന വഴിയേ തന്നെ തിരിചോടി………………

“ഡാ………വാടാ………… ഞാൻ നിനക്ക് 500രൂപ കൂലി തന്നതാ………….”…………രാജേന്ദ്രൻ അവനെ വിളിച്ചു…………….🤣

“അത് ഞാൻ നാളെ തന്നോളാം……………”…………..അവൻ ഓടുന്ന ഓട്ടത്തിൽ പറഞ്ഞു……………….😂😂

രാജേന്ദ്രൻ തിരിഞ്ഞു………………

“ഇവനെ തല്ലിയിട്ട് കാര്യമില്ല…………….അവളെ പിടിച്ചോണ്ട് വാടാ…………..”………..ഷാഹിയെ നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു…………….

സമർ ഒന്ന് ദേഷ്യത്തോടെ വിയർപ്പ് മുഖത്ത് പറ്റിയത് തുടച്ചിട്ട് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ രാജേന്ദ്രന് മുന്നിൽ നിർത്തി………………

“എന്താണ്…………..”…………രാജേന്ദ്രൻ പേടിയോടെ ചോദിച്ചു……………..

“ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്…………..”……………സമർ അവനോട് പറഞ്ഞു………………

ഷാഹി ചിരിച്ചുകൊണ്ട് രാജേന്ദ്രന് നേരെ കൈനീട്ടി…………….

“എന്ത്………….പെണ്ണുങ്ങളെ തൊടുന്ന സ്വഭാവം തന്നെ ഞങ്ങൾക്കില്ല……………”……………രാജേന്ദ്രൻ പേടിയോടെ വിക്കിക്കൊണ്ട് പറഞ്ഞു……………….🤣🤣

സമർ അവളുടെ പിന്നിൽ നിന്ന് മാറി സൈഡിലേക്ക് നിന്ന് മുഖം തുടച്ചു…………….

ആ ഗ്യാപ്പിൽ ഷാഹിയുടെ കൈകളിൽ തൊടാനായി രാജേന്ദ്രൻ കൈ ഉയർത്തി………………

സമർ അവന്റെ തോളിൽ രണ്ടുവിരലുകൊണ്ട് ഒരു കുത്ത് കൊടുത്തു………………

രാജേന്ദ്രൻ സ്വന്തം കയ്യും പിടിച്ചുനിന്നു പോയി……………അവന്റെ കയ്യൊടിഞ്ഞെന്ന് പോലും അവന് തോന്നി…………….

അവൻ പതിയെ കൈ ഉഴിഞ്ഞു നേരെയാക്കി…………..
ഷാഹി അവനെ സഹതാപത്തോടെ നോക്കി………..
പെട്ടെന്ന് ഒരുത്തൻ സമറിന് മേലിലേക്ക് ചാടി വീണു…………..സമർ ഒഴിഞ്ഞുമാറി അവന്റെ കീഴ്കഴുത്തിൽ അടിച്ചു…………….
അവൻ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപറന്നു…………….

പെട്ടെന്ന് കൈ വേദന മാറിയ രാജേന്ദ്രൻ സമർ രാജേന്ദ്രന്റെ കയ്യിൽ കടന്നുപിടിച്ചു……………..
സമർ അവന്റെ കൈകൊണ്ട് തന്നെ അവനെ തല്ലി……………

രാജേന്ദ്രന്റെ നെഞ്ചിലും മുഖത്തും രാജേന്ദ്രന്റെ കൈകൾ തന്നെ പലതവണ അടിച്ചു…………….
രാജേന്ദ്രന് തന്റെ കൈ അവന്റെ കയ്യിൽ നിന്നൊന്ന് ഊരിയെടുക്കാൻ പോലും സാധിച്ചില്ല………………

രാജേന്ദ്രൻ ഒരു രക്ഷയുമില്ലാതെ സമറിന്റെ ബലമായുള്ള അടികൾ കൊണ്ട് നിന്നു……………….
ഒടുവിൽ സമർ അടി നിർത്തി……………
പക്ഷെ പിടുത്തം വിട്ടില്ല…………….

രാജേന്ദ്രൻ അവന്റെ കൈകളിലേക്ക് തന്നെ നോക്കി………….അവന് ഒന്നും ചെയ്യാൻ സാധിച്ചില്ല……………..

സമർ ശക്തിയിൽ അവന്റെ കൈ പിടിച്ചു……………..രാജേന്ദ്രൻ ആർത്തുവിളിച്ചു…………..
സമർ പെട്ടെന്ന് പിടിവിട്ടു………….

സമർ അവനെ നോക്കി…………..രാജേന്ദ്രൻ പേടിയോടെ പിന്നിലേക്ക് മാറി………………

സമർ അവനെയും കടന്ന് നടന്നുപോയി……………

രാജേന്ദ്രൻ സമർ പോകുന്നത് നോക്കിനിന്നു…………..

ശേഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി……………..

അവന്റെ കയ്യുടെ നിറം ആകെ മാറിയിരുന്നു………….ഒരു കട്ട പച്ചക്കളർ…………..

രാജേന്ദ്രൻ ഉറക്കെ ആർത്തു…………..



☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നിരഞ്ജന ദാസ് ഓഫീസ്……………


ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ചെകുത്താനെ കുറിച്ച് അറിഞ്ഞ് അവർ മടങ്ങിയെത്തി……………….

നിരഞ്ജന കസേര ചവിട്ടി തെറിപ്പിച്ചു……………
നിരഞ്ജനയുടെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു……………….

സമറിന് മുന്നിൽ തുടരെ തുടരെ തോറ്റുകൊണ്ടിരിക്കുന്നത് അവളെ നിരാശയാക്കി……………….

“മാഡം പ്ളീസ് കൂൾ ഡൌൺ…………….”………….ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു……………

“എന്തിന് കൂൾ ഡൌൺ……………നമ്മൾ തോറ്റുകൊണ്ടിരിക്കാണ് ബാലഗോപാൽ…………ഓരോ നിമിഷവും………ദാ ഈ സെക്കണ്ടും……………”……………..നിരഞ്ജന പറഞ്ഞു……………..

“ഇതെല്ലാം ചെയ്യുന്നത് സമർ ആണെന്ന് വളരെ വ്യക്തമായി നമുക്കറിയാം……………പക്ഷെ എന്ത് ഗുണം…………..ഒരു തെളിവെങ്കിലും ഉണ്ടോ……………ഇല്ലാ………..ഇനി അവൻ അടുത്തത് ആരെയാ കൊല്ലാൻ പോകുന്നത് അറിയുമോ………….അതും ഇല്ല………………ഇനി അവൻ എന്തിനാ കൊല്ലുന്നത് എന്നറിയുമോ……………അതും ഇല്ല……………..”…………..നിരഞ്ജന പറഞ്ഞു……………


“ഇതെല്ലാം പോട്ടെ……….ഈ സമർ അലി ഖുറേഷി ആരാണെന്ന് അറിയുമോ…………..ആകെ അറിയാം……….ചെകുത്താന്റെ സന്തതി………….അബൂബക്കറിന്റെ ഇളയമകൻ……………അല്ലാണ്ട് എന്ത് തേങ്ങയാ നമുക്ക് അറിയുന്നത്……………”……………..നിരഞ്ജന പറഞ്ഞു………………

എല്ലാവരും ഒന്നും മിണ്ടാതെ നിന്നു…………..

“സമർ അലി ഖുറേഷി…………..അവൻ കൊള്ളാം……….. ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി നടക്കുന്ന പരിപാടി നമ്മൾക്ക്……………”……………….നിരഞ്ജന പറഞ്ഞു……………..

പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ കത്തി………………

“മാഡം എന്താ പറഞ്ഞത്…………….”…………ബാലഗോപാൽ ചോദിച്ചു…………….

“എന്ത്……………??”…………നിരഞ്ജന ചോദിച്ചു……………

“അല്ല………..മാഡം ഇപ്പോൾ എന്താ പറഞ്ഞത്……………”…………ബാലഗോപാൽ ചോദിച്ചു………………

“എന്ത് എല്ലുപൊടിഞ്ഞവരുടെ ലിസ്റ്റോ…………..”…………നിരഞ്ജന ചോദിച്ചു……………..

“അല്ല അതിനുമുമ്പ്………….”……………ബാലഗോപാൽ പറഞ്ഞു……………

“ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെ തേടി പിടിച്ചു കൊല്ലുന്നു…………..”…………….നിരഞ്ജന പറഞ്ഞു……………..

പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ പിന്നെയും കത്തി…………..

ബാലഗോപാൽ കേസ് ഫയലിന്റെ അടുത്തേക്ക് ചെന്ന് ഓരോന്ന് മറിച്ചെടുത്തു……………

ബാലഗോപാൽ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ എല്ലാവരും അവനെ നോക്കിനിന്നു……………….

കുറച്ചുനേരം ഫയലൊക്കെ തപ്പിയിട്ട് ബാലഗോപാൽ തിരികെ വന്നു……………….

“മാഡം പറഞ്ഞില്ലേ…………ഓരോ സിറ്റിയിലാണ് കൊലപാതകങ്ങൾ നടന്നത് എന്ന്…………..”…………..ബാലഗോപാൽ ചോദിച്ചു……………

“അതെ………….”…………നിരഞ്ജന പറഞ്ഞു…………..

“ഡൽഹി…….ഹൈദരാബാദ്……………ബാംഗ്ലൂർ…………..പിന്നെ കൊച്ചി ഇവിടങ്ങളിൽ ആണ് നമ്മൾ അന്വേഷിച്ച രീതിയിലുള്ള മരണങ്ങൾ ഉള്ളത്…………….”…………ബാലഗോപാൽ പറഞ്ഞു…………….

“അതിന്…………..”…………നിരഞ്ജന ചോദിച്ചു……………

“മാഡം പറഞ്ഞപോലെ തിരഞ്ഞുപിടിച്ചു കൊല്ലണം എന്നുണ്ടെങ്കിൽ അവന് ഒരു ലക്ഷ്യം ഉണ്ടാകില്ലേ………….”………ബാലഗോപാൽ ചോദിച്ചു………..

“തീർച്ചയായും……….”……….നിരഞ്ജന പറഞ്ഞു………..

“ആ ലക്ഷ്യത്തെ കൊല്ലാനാണ് സമർ ഇത്ര കഷ്ടപ്പെട്ട് ഓരോ സിറ്റിയിലും പോയി ഈ കൃത്യങ്ങൾ ചെയ്തത് എന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തെ മാത്രം കൊല്ലാൻ സമർ മറ്റുള്ളവരിൽ വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചിട്ടുണ്ടാവില്ലേ……………….”…………..ബാലഗോപാൽ ചോദിച്ചു…………

“ചാൻസുണ്ട്…………..”……………നിരഞ്ജന പറഞ്ഞു…………….

“ആ ഒരു രീതി അവൻ മറ്റു ഇടങ്ങളിലും തുടർന്നിട്ടുണ്ടെങ്കിൽ…………….”………….ബാലഗോപാൽ ചോദിച്ചു……………

“അവന്റെ ലക്‌ഷ്യം അവർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം………………”……………..നിരഞ്ജന പറഞ്ഞു………….

“അത് തന്നെ…………ഇത് നോക്കൂ മാഡം………..”…………….മൂന്ന് കേസ് ഫയലുകൾ അവർക്ക് മുന്നിലേക്ക് വെച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു……………

“ഇത് ഡൽഹിയിൽ കൊല്ലപ്പെട്ട അസീസ്………….ഇത് ഹൈദരാബാദിൽ കൊല്ലപ്പെട്ട രാംദാസ്………..ഇത് കൊച്ചിയിൽ മരണപ്പെട്ട സുബ്ബയ്യ……………ഇവർ മൂന്ന് പേരും മരിച്ചിരിക്കുന്നത് ഒരൊറ്റ രീതിയിലാണ്………ഏറ്റവും പൈശാചികമായ രീതിയിൽ……………”………….ബാലഗോപാൽ പറഞ്ഞു…………….

“എങ്ങനെ…………..”………..നിരഞ്ജന ചോദിച്ചു………………

“സമർ കത്തികൊണ്ട് ഇവർ ഓരോരുത്തരുടെയും ഹൃദയത്തിന് സൈഡിലായി ചെറിയ ഒരു മുറിവുണ്ടാക്കി എന്നിട്ട് അതിലൂടെ രക്തം ലീക്ക് ചെയ്യിപ്പിച്ചു…………….മരണം അവന്റെ ഓരോ അണുവും അറിയും…………..മരണവേദന ഏറ്റവും കൂടുതൽ അനുഭവിക്കുക ഇങ്ങനെയുള്ള മരണങ്ങളിലാണ്……………..മരണം ഓരോ നിമിഷവും അവർ ആസ്വദിക്കും…………..വളരെ ഭയാനകമായ കൊല……………”………….ബാലഗോപാൽ പറഞ്ഞു……………..


അവർ അത് കേട്ട് പേടിയോടെ ആ മരണത്തെ കുറിച്ച് ഒന്ന് ആലോചിച്ചു……………..

“അപ്പോ ബാംഗ്ലൂർ……………”…………ഗംഗാധരൻ ചോദിച്ചു……………

“പണി ചോദിച്ചു വാങ്ങിയ ആരോ ഒരാൾ അല്ലെങ്കിൽ ആ കൂട്ടം മുഴുവൻ………….പക്ഷെ അവർ അവന്റെ ലക്ഷ്യത്തിൽ ഇല്ലാത്തതായിരുന്നു……………..ചിലപ്പോൾ അവന്റെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ ചെയ്തതാകാം………….മാത്രവുമല്ല ബാക്കിയുള്ള മൂന്ന് കൊലകളും നടന്നത് രാത്രിയിലാണ്…………ബാംഗ്ലൂരിലേത് പട്ടാപ്പകലും……………”…………….ബാലഗോപാൽ പറഞ്ഞു…………….

അവർ അതുകേട്ട് നിന്നു…………….

“എന്തായിരിക്കാം ഇവർക്ക് മാത്രം സമർ ഒരു സ്പെഷ്യൽ മരണം നൽകാൻ കാരണം……………”……………നിരഞ്ജന ചോദിച്ചു…………….

“പക…………..പ്രതികാരം………………..അത് മാത്രമേ മനുഷ്യനെ ഇത്രയും എക്സ്ട്രീമിൽ എത്തിക്കൂ…………..”……………ബാലഗോപാൽ പറഞ്ഞു……………….

അവർ ഒരു നിമിഷം മൗനത്തിലാണ്ടു…………..

“ഇനി ഇതെല്ലാം ശരിയാണെന്നിരിക്കട്ടെ……………നമുക്ക് എന്ത് ചെയ്യാനാകും……………..ഇതിന്റെയൊന്നും മൂലകാരണം നമുക്ക് അറിയില്ലല്ലോ…………..അവന്റെ അടുക്കൽ ഇതൊന്നും നമ്മളെ എത്തിക്കില്ല………………”………………..നിരഞ്ജന പറഞ്ഞു……………

അത് ശെരിയായിരുന്നു…………. അത് കൊണ്ട് തന്നെ അതിന് ആരും മറുപടി പറഞ്ഞില്ല……………

പെട്ടെന്ന് ബാലഗോപാലിന്റെ ഫോൺ ശബ്‌ദിച്ചു……………..

“എക്സ്‌ക്യൂസ് മി മാഡം………….”…………ബാലഗോപാൽ നിരഞ്ജനയോട് അനുവാദം ആരാഞ്ഞു……………നിരഞ്ജന അനുമതി കൊടുത്തു…………….

ബാലഗോപാൽ ഫോൺ എടുത്ത് അവരുടെ ഇടയിൽ നിന്നൊന്ന് മാറി…………..

പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വിടർന്നു……………..

ബാലഗോപാൽ ഫോൺ കട്ട് ചെയ്തു…………….

“മാഡം………….”…………ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു…………….
നിരഞ്ജന ബാലഗോപാലിനെ തിരിഞ്ഞുനോക്കി…………….

“മാഡം എന്താ പറഞ്ഞത്‌………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………

നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..

“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….

“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..

“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….

“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന ഉറക്കെ പറഞ്ഞു……………..

എല്ലാവരും അതുകേട്ട് കയ്യടിച്ചു………….
ജയം…………

ഇതവരുടെ ആദ്യജയം ആണത്രേ……….
ശരിക്കും എന്താണ് ജയം…………..
ആ നിമിഷം നമുക്ക് ജയമായി തോന്നുന്നതെല്ലാം ശരിക്കും ജയമാണോ……അല്ലാ……..

ജയം ശരിക്കും ജയമാകുന്നത് അതിന്റെ ഭൂതകാലവും ഭാവികാലവും അത് ജയം ആണെന്ന് അംഗീകരിക്കുമ്പോൾ ആണ്……..

ഇവിടെ ഭാവികാലത്തിന്റെ നിയന്ത്രണം എറ്റെടുക്കാനായി ദൈവങ്ങളും ചെകുത്താന്മാരും പരസ്പരം പോരടിക്കുകയാണ്……….

അതുകൊണ്ട് തന്നെ നമുക്ക് ഭാവിയെ നമുക്ക് ഒഴിവാക്കാം……

പക്ഷേ ഭൂതകാലം………..

അത് ഇവിടെ തീർച്ചയായും പ്രസക്തമാണ്……….

അതുകൊണ്ട് തന്നെ നമുക്കൊന്ന് ഭൂതകാലത്തിലേക്ക് പോയ് വരാം………

മൂന്നുവർഷങ്ങൾക്ക് മുൻപ്……………..

ഉസ്ബെക്കിസ്ഥാൻ………………

ഒരു ഇരുട്ട് മുറി…………….

അതിന് നടുവിൽ ഒരു ലാംപ് മാത്രം കത്തുന്നു…………

അതിന് താഴെ സോഫയിൽ ഒരു മധ്യവയസ്‌കൻ ഇരിക്കുന്നു……………..

പേര് ഹിദായത്തുള്ള റഖാം…………….

പെട്ടെന്ന് ഒരു ഭ്രിത്യൻ വന്ന് അയാളുടെ മുന്നിലെ ടീപ്പോയിൽ ഗ്ലാസ് വെച്ചിട്ട് അതിൽ മദ്യം നിറച്ചിട്ട് മാറിനിന്നു……………

പെട്ടെന്ന് ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….

ഹിദായത്തുള്ള ഫോൺ എടുത്തു…………….

“കേറി വരാൻ പറ………….”
………..ഹിദായത്തുള്ള സന്തോഷത്തോടെ പറഞ്ഞു……………….

പെട്ടെന്ന് ആ റൂമിന്റെ വാതിൽ തുറന്ന് രണ്ടുപേർ ഉള്ളിലേക്ക് ഒരു ബാഗും ആയി കടന്നുവന്നു……………

രണ്ട് കറുത്ത വസ്ത്രധാരികൾ…………….

അവർ ബാഗ് ഹിദായത്തുള്ളയുടെ മുന്നിൽ വെച്ചു……………

ഹിദായത്തുള്ള പെട്ടെന്ന് ആ ബാഗുകൾ തുറന്നു…………….

ഹിദായത്തുള്ളയുടെ മുഖം വെട്ടിത്തിളങ്ങി…………

സ്വർണം………….സ്വർണകട്ടികൾ………..ആ രണ്ട് ബാഗ് മുഴുവൻ സ്വർണകട്ടികൾ……………
ഹിദായത്തുള്ള ആ സ്വർണകട്ടികൾ കയ്യിലെടുത്ത് പൊട്ടിച്ചിരിച്ചു…………….

പെട്ടെന്ന് ഒരിക്കൽ കൂടി ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….

ഹിദായത്തുള്ള ഫോൺ എടുത്ത് കാതോട് ചേർത്തു……………..

“മിസ്റ്റർ ഹിദായത്തുള്ള നിങ്ങൾ രണ്ട് നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു…………….”………….. ഫോണിൽ നിന്ന് ആ വാക്കുകൾ ഹിദായത്തുള്ള കേട്ടു…………..

“ഞാൻ നല്ലതിനേക്കാൾ കൂടുതൽ തെറ്റുകൾ ആണ് ചെയ്തിട്ടുള്ളത്…………..”………….ഹിദായത്തുള്ള പറഞ്ഞു……………..

“ഞങ്ങൾക്ക് വരേണ്ട കൺസൈൻമെന്റ് നിങ്ങൾ തട്ടിയെടുത്തു…………..മാത്രമല്ല അത് നിങ്ങൾ വേറെ ഒരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചു…………..”……………ആ ശബ്ദം പിന്നെയും പറഞ്ഞു…………..


“അതിനെന്താ………….അതൊക്കെ പറഞ്ഞുതരാൻ നീ ഏതാടാ നായെ……………”………..ഹിദായത്തുള്ള ആക്രോശിച്ചു……………

അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല………..
“പറ………..എന്നെ നിയമം പഠിപ്പിക്കാൻ നീ ഏതാടാ നായെ…………….”…………..ഹിദായത്തുള്ള പിന്നെയും ആക്രോശിച്ചു……………

പെട്ടെന്ന് ആ ഫോൺ വേറെ ഒരാൾക്ക് കൈമാറുന്ന ശബ്ദം ഹിദായത്തുള്ള കേട്ടു……………

“പറ………..ആരാ നീ………ഞാൻ എന്ത് ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ നീ ആരാ……………”…………ഹിദായത്തുള്ള ഉറക്കെ ആക്രോശിച്ചു……………

“വില്ലൻ…………”………….അപ്പുറത്ത് നിന്ന് മറുപടി കേട്ടു……………

അതുകേട്ട് ഹിദായത്തുള്ളയുടെ കണ്ണ് തള്ളി……………..ഹിദായത്തുള്ളയുടെ ശബ്ദം പോയി…………….


ഹിദായത്തുള്ള ഒരു വാക്ക് പോലും മിണ്ടാകാനാകാതെ പേടിച്ചു നിന്നു……………..


“മിസ്റ്റർ ഹിദായത്തുള്ള……………

ഈ ലോകം എന്റെയാണ്……………

ഈ ലോകത്തിന്റെ നാഥൻ ഞാൻ മാത്രമാണ്…………….

ഈ ലോകത്തിന് കുറേ നിയമങ്ങളുണ്ട്……………..

ആ നിയമങ്ങൾ എല്ലാം എന്റെ വാക്കുകളാണ്…………

ആ നിയമങ്ങൾ നീ തെറ്റിച്ചു എന്നതിനർത്ഥം നീ എന്റെ വാക്കുകളെ തെറ്റിച്ചു എന്നാണ്………….

ഇവിടെ നിയമങ്ങൾ തെറ്റിച്ചാൽ ഒരൊറ്റ ശിക്ഷയേ ഒള്ളൂ…………..”…………….വില്ലൻ പറഞ്ഞു…………….

ഹിദായത്തുള്ള പേടിയോടെ വില്ലന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തു……………..

“മരണം………….”………….വില്ലൻ വാക്കുകൾ പൂർത്തീകരിച്ചു……………

അതുകേട്ട് ഹിദായത്തുള്ളയുടെ ഹൃദയം വരെ പൊട്ടിത്തെറിച്ചു എന്ന് തോന്നി……………..

പെട്ടെന്ന് മുന്നിൽ നിൽക്കുന്ന രണ്ട് വസ്ത്രധാരികളുടെ ഫോണിൽ നിന്നും ഒരു ബീപ്പ് ശബ്ദം ഹിദായത്തുള്ള കേട്ടു…………….

അടുത്തനിമിഷം അതിലൊരാൾ തോക്കെടുത്ത് ഹിദായത്തുള്ളയുടെ ഭ്രിത്യനെ വെടിവെച്ചു കൊന്നു…………….

അവർ രണ്ടുപേരും അടുത്തനിമിഷം തോക്ക് ഹിദായത്തുള്ളയുടെ നേരെ ചൂണ്ടി…………….

“ഗുഡ് ബൈ………….”…………അവർ പറഞ്ഞു…………….

അടുത്തനിമിഷം ബുള്ളറ്റ് ഹിദായത്തുള്ളയുടെ നെറ്റി തുളച്ചു………………..

ഹിദായത്തുള്ള ആ സ്വർണക്കട്ടികളിലേക്ക് മരിച്ചു വീണു………….




തുടരും.......... ♥️



കമന്റ് മുഖ്യം ബിഗിലേ……….😌

ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക……….♥️

വില്ലന്റെ പ്രണയം 57♥️

വില്ലന്റെ പ്രണയം 57♥️

4.5
14004

“മാഡം എന്താ പറഞ്ഞത്‌………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന