Aksharathalukal

വില്ലന്റെ പ്രണയം 80♥️

മൺപാതയോട് ഓരം ചേർന്ന കാട്…………………

ഇളം കാറ്റ് വീശി കൊണ്ടിരുന്നു……………..

അത് മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി നടന്നു……………….അതിന്റെ താളാത്മകായ മർമ്മരം അവിടെ കേട്ടു……………….

കാറ്റുണ്ടാക്കുന്ന ശബ്ദത്തിന് കാടിന്റെ മാധുര്യമേകാൻ ചിവീടുകളും കിളികളും മത്സരിച്ചു…………………

അവരെല്ലാവരും കൂടി പതിഞ്ഞ താളത്തിൽ അവരുടെ കച്ചേരി അവിടെ നടത്തി………………………

എന്നാൽ ഈ താളത്തെ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണുകൾ തെളിഞ്ഞു വന്നു…………………

വളരെ തീക്ഷ്ണമായ കണ്ണുകൾ……………..

ആ കണ്ണുകൾ ഒരു ദൃശ്യത്തിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു…………………ആ ദൃശ്യത്തിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ………………….

ഇനി അവൻ കണ്ണിമയ്ക്കാതെ നോക്കുന്ന ദൃശ്യത്തിലേക്ക്…………………..

അവന് കുറച്ചുമുന്നിലായി…………………..

ഇളംപുല്ലുകൾ നിറഞ്ഞ കാടിന്റെ ഒരു ഭാഗം……………….

ആ ഇളം പുല്ലുകളുടെ തെളിമ പോലും നമ്മുടെ മനസ്സ് ആനന്ദിപ്പിക്കും…………………….

ആ ഇളംപുല്ലുകൾ തിന്നുകൊണ്ടിരിക്കുന്ന ഒരു മാൻ…………………..

മാൻ ആ കണ്ണുകളെ ശ്രദ്ധിക്കാതെ തന്റെ വയർ നിറച്ചു കൊണ്ടിരുന്നു…………………….

അതായിരുന്നു അവൻ തറപ്പിച്ചു നോക്കിയ ദൃശ്യം……………………..

ആ മാനെ നോക്കിക്കൊണ്ട് ആ കണ്ണുകളുടെ ഉടമയുടെ കൈകൾ പിന്നിലേക്ക് പോയി……………………

തന്റെ കൂടയിൽ നിന്നും ഒരു അമ്പ് അവൻ എടുത്തു മുന്നിലേക്ക് കൊണ്ടുവന്ന് തന്റെ വില്ലിലേക്ക് ചേർത്തു………………….

മാനിനെ നോക്കിക്കൊണ്ട് അവൻ ആ വില്ല് പിന്നിലേക്ക് വലിച്ചു…………………….

തന്റെ ജീവൻ നഷ്ടപ്പെടാനായ അവസാന നിമിഷം മാൻ ആ കണ്ണുകളും വില്ലും കണ്ടു………………..അവൻ പെട്ടെന്ന് ഓടി……………..

പക്ഷെ രക്ഷയില്ലായിരുന്നു………………ആ കൈകളുടെ ഉന്നം തെറ്റാറില്ല…………………

മാനിന്റെ കഴുത്തിലേക്ക് അമ്പ് തുളഞ്ഞു കയറി……………………

മാൻ ആ മൺപാതയിലേക്ക് തെറിച്ചു വീണു…………………

ആ പാതയിലൂടെ നടന്നു വരുന്ന ഒരാളുടെ മുന്നിലേക്ക്………………..

റാസ ആ മാനിനെ നോക്കി………………

അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് റാസ കണ്ടു…………………

റാസ മാനിന്റെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു ഇരുന്ന് അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് വലിച്ചു പുറത്തേക്ക് എടുത്തു…………………..

മാൻ തൽക്ഷണം ചത്തു…………………

പെട്ടെന്ന് പിന്നിൽ കാൽപെരുമാറ്റം റാസ കേട്ടു………………….

“ഉന്നത്തിന് ഒരു മാറ്റവുമില്ലല്ലോ മലവേടൻ…………………….”………………..തിരിഞ്ഞു നോക്കാതെ റാസ പറഞ്ഞു……………….

“അയ്യാ……………..”…………….മലവേടൻ വിളിച്ചു………………

റാസ അമ്പുമായി വേടന് നേരെ തിരിഞ്ഞു………………..

“ശീഖ്രമരണം തന്നെ വേടാ………………..”…………….മാനിനെ നോക്കിക്കൊണ്ട് പറഞ്ഞു……………………

മലവേടൻ പുഞ്ചിരിച്ചു……………………

“മരണവേദന നീറി നീറി അനുഭവിക്കാതെ കൊല്ലുന്ന നിന്റെ ഉന്നം ഒരു രക്ഷയുമില്ല……………….”…………………..റാസ പറഞ്ഞു………………….

“കാടിന്റെ നിയമമാണ് അയ്യാ………………
ഇവൻ എന്റെ ഭക്ഷണമാണ് അതേ സമയം അവന് നരകിച്ച വേദന നൽകുന്നത് പാപവും…………………..”……………….ചത്തുകിടക്കുന്ന മാനിനെ നോക്കിക്കൊണ്ട് മലവേടൻ പറഞ്ഞു………………..

റാസ തലയാട്ടി………………

“അയ്യാ എങ്ങോട്ടാ……………..”…………….മലവേടൻ ചോദിച്ചു……………….

“സ്വാമി ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു…………….”……………..റാസ പറഞ്ഞു………………

മലവേടൻ തലയാട്ടി………………….

റാസ മുന്നോട്ട് നടക്കാൻ തുടങ്ങി……………….മൂന്നാല് ചുവട് വെച്ചിട്ട് പിന്നോട്ട് തിരിഞ്ഞു………………….

“അരി വീട്ടിലുണ്ടോ മലവേടാ…………….”………………..റാസ ചോദിച്ചു…………………

“അത് അയ്യാ………………”…………..മലവേടൻ തല ചൊറിഞ്ഞു…………………

“നീ എന്തിനാ മടിക്കുന്നത്…………….നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ് നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്റെ അടുത്ത് വരണം എന്ന്………………….”……………….റാസ പറഞ്ഞു……………..

“അയ്യാ ഞാൻ ഒരു കാട്ടുവാസിയാണ്………………….എന്റെ കുലവും…………….. ഞങ്ങൾ അയ്യായുടെ അടുക്കലേക്ക് വന്നാൽ അത് അയ്യായ്ക്ക് കുറച്ചിൽ ആകും………………”………………മലവേടൻ പറഞ്ഞു……………….

“മലവേടാ…………….. നീ പറഞ്ഞത് പറഞ്ഞു……………..ഇനി ഇങ്ങനെ ഒരു വാക്ക് പറയരുത്………………..നീയും ഞാനും മനുഷ്യനാണ്…………….നിനക്ക് മുറിഞ്ഞാലും എനിക്ക് മുറിഞ്ഞാലും ഉള്ളിൽ നിന്ന് വരുന്ന ചോരയ്ക്ക് ഒരേ നിറമാണ്………………ചുവപ്പ്……………..പിന്നെ നീ ഒരു മിഥിലാപുരിക്കാരനാണ്………………… മറ്റുള്ള നാടുകളുടെ വരെ വിശപ്പ് മാറ്റുന്നവരാണ് മിഥിലാപുരിക്കാർ……………..അങ്ങനെയുള്ള ഞങ്ങളിൽ ഒരുവനായ നിന്റെയും നിന്റെ ആളുകളുടെയും വിശപ്പ് മാറ്റേണ്ട കടമ എനിക്കുണ്ട്………………..അതുകൊണ്ട് ഇങ്ങനെയുള്ള വരട്ടു തത്വങ്ങൾ പറയാൻ നിക്കാതെ അരി തീർന്നാൽ അവിടേക്ക് വരുക………………ഞാനില്ലെങ്കിൽ സായര അവിടെ ഉണ്ടാകും………………അവളോട് കാര്യം പറഞ്ഞാൽ നിന്റെ വിശപ്പ് മാറ്റാനുള്ളത് അവിടെ നിന്ന് കിട്ടും………………മനസ്സിലായോ………………..”……………..റാസ ചോദിച്ചു………………

“അയ്യാ……………..”……………മലവേടൻ കണ്ണ് നിറഞ്ഞു വിളിച്ചു………………..

“നിന്നോട് മനസ്സിലായോ എന്നാണ് ചോദിച്ചത്………………”…………………റാസ പിന്നെയും ചോദിച്ചു………………..

“മനസ്സിലായി അയ്യാ മനസ്സിലായി………………….”……………….മലവേടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു………………….അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……………….

റാസ അവന്റെ അടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചു…………………

“നിങ്ങൾ ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ വേണ്ടാ………………വിളിപ്പുറത്ത് ഞാനുണ്ട്…………………”………………….റാസ പറഞ്ഞു…………………

മലവേടൻ സന്തോഷത്താൽ കരഞ്ഞുകൊണ്ട് തലയാട്ടി………………….

ഞങ്ങൾക്കും ഒരാൾ ഉണ്ട് എന്നുള്ള തോന്നൽ വേടനിൽ ഉണ്ടായി……………….

റാസ തിരിഞ്ഞു നടന്നു……………….

സ്വാമിയുടെ അടുത്തേക്ക്……………….

ഗ്രാമീണഭംഗി ആസ്വദിച്ചുകൊണ്ട് റാസ നടന്നു………………….

സ്വാമി കാഷായ വസ്ത്രങ്ങൾ തന്റെ സഞ്ചിയിലാക്കി…………………..ഒരു യാത്രയ്ക്ക് സന്നദ്ധനായി…………………..

റാസ സ്വാമിയുടെ മുന്നിൽ എത്തി…………………

ദൂരെ നിന്നേ റാസ സ്വാമി വസ്ത്രങ്ങൾ സഞ്ചിയിൽ എടുത്തു വെക്കുന്നത് കണ്ടിരുന്നു………………….

“എങ്ങോട്ടാണ് യാത്ര സ്വാമി……………..”…………….റാസ സ്വാമിയുടെ സഞ്ചി നോക്കിക്കൊണ്ട് ചോദിച്ചു……………………

സ്വാമി മന്ദഹസിച്ചു……………………

“ഒരു യാത്ര അനിവാര്യമായി റാസ…………………പോയേ പറ്റൂ………………….”……………..സ്വാമി റാസയോട് പറഞ്ഞു………………..

റാസ ഒന്നും പറയാതെ നിന്നു…………………..

പിന്നെ എന്തോ ഓർത്തെന്ന പോലെ…………………


“എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത് സ്വാമി………………..”……………റാസ ചോദിച്ചു………………

സ്വാമി പുഞ്ചിരി തൂകി……………………

ഒരു നിമിഷം അവരിൽ നിശബ്ദത തളം കെട്ടി നിന്നു…………………

റാസ തനിക്ക് ലഭിക്കാത്ത ഉത്തരത്തിനായി സ്വാമിയുടെ നേരെ നോക്കി നിന്നു…………………….

“റാസ ബിൻ ഖുറേഷി………………….
ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട് നീ എന്താ ഇങ്ങനെ എന്ന്………………………”……………….സ്വാമി പറഞ്ഞു………………….

റാസ മനസ്സിലാകാത്തത് പോലെ സ്വാമിയെ നോക്കി………………….

“നിന്റെ ജാതകമോ നിന്റെ വിധിയോ ഒന്നും നിന്റെ ഇതുവരെയുള്ള ജീവിതം അല്ലായിരുന്നു………………….
അല്ലെങ്കിൽ നിന്റെ ജീവിതം എന്താണെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചത് അല്ലാ ഇത്രയും കാലം സംഭവിച്ചത്…………………
പക്ഷെ……………….”…………..സ്വാമി പറഞ്ഞു നിർത്തി……………………..

റാസ ചോദ്യഭാവത്തോടെ സ്വാമിയെ നോക്കി………………

“ദൈവത്തിന്റെ വിധിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്………………..നിന്റെ വിധിയുടെ ആരംഭമായി…………….
ഓരോ ആരംഭത്തിനും ഒരു തുടക്കമുണ്ട് എന്നുള്ളപോലെ നിന്റെ വിധിയുടെ തുടക്കം ആരംഭിക്കാനായി……………………..”……………..സ്വാമി പറഞ്ഞു………………….

റാസയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല…………………….

“റാസ……………….നിന്റെ പരീക്ഷണനാളുകൾ വരവായി………………
നിന്നെ ദൈവവും ചെകുത്താനും ഒരുപോലെ പരീക്ഷിക്കുന്ന നാളുകൾ………………….
നീ എന്താണെന്ന് ഇനി നീയാണ് നിശ്ചയിക്കുക…………………..”………………….സ്വാമി പറഞ്ഞു നിർത്തി……………………

റാസ സ്വാമിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു………………………..

സ്വാമി റാസയുടെ അടുത്തേക്ക് വന്നു……………….

അവന്റെ നെഞ്ചിൽ തൊട്ടു………………..

“ഇവിടമാണ് നിശ്ചയിക്കുക………………നീ എന്താണെന്ന്……………….”………………….സ്വാമി നെഞ്ചിൽ തൊട്ടുകാണിച്ചു കൊണ്ട് പറഞ്ഞു…………………

റാസ സ്വാമിയുടെ കൈകളിലേക്ക് നോക്കി ശേഷം സ്വാമിയുടെ മുഖത്തേക്കും……………………..

“വിജയീ ഭവ……………..”……………റാസയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു കൊണ്ട് സ്വാമി പറഞ്ഞു…………………..

സ്വാമി തിരിഞ്ഞു നടന്നു…………………

റാസ അനങ്ങാൻ പോലും സാധിക്കാതെ സ്വാമി പോകുന്നതും നോക്കി നിന്നു……………………..

തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ റാസ കുഴങ്ങി…………………

ഇന്നലെ ആ സ്വപ്നം ഇന്ന് സ്വാമി………………….

എല്ലാവരും തന്റെ വിധിയെ കുറിച്ച് പറയുന്നു………………..

ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ…………………

ഈ ജീവിതമല്ല എന്റെ വിധിയെങ്കിൽ പിന്നെ എന്താണ് എന്റെ ജീവിതം………………….

ഈ ചിന്തകളെക്കാൾ റാസയെ കുഴക്കിയത് മറ്റൊന്നായിരുന്നു………………….

വിധി അവനെ തേടിയെത്തുമ്പോൾ തനിക്ക് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന് പറഞ്ഞ കറുത്ത രൂപത്തിന്റെ വാക്കുകൾ…………………..

അങ്ങനെയാണെങ്കിൽ എന്റെ സായരാ, ആദം……………ഈ ജനങ്ങൾ…………….എല്ലാം എനിക്ക് നഷ്ടപ്പെടുമോ………………..

റാസ കുഴങ്ങി…………………..

റാസയ്ക്ക് എന്തുചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല……………………

ചിന്തകൾ അവനിൽ അളവിൽ കവിഞ്ഞ് ഓടിയെത്തി…………………അതിന്റെ വീർപ്പുമുട്ടലിൽ അവൻ ഒന്നും ചെയ്യാൻ സാധിക്കാനാകാതെ നിന്നു…………………….

“റാസാ………………..”………………….പിന്നിൽ നിന്ന് താൻ പണ്ടെങ്ങോ കേട്ട ശബ്ദത്തിൽ ഒരാൾ റാസയെ വിളിച്ചു…………………….

റാസ തിരിഞ്ഞുനോക്കി……………………

അരയ്ക്ക് മുകളിൽ നഗ്നനായിരുന്ന അയാളുടെ നെഞ്ചിലെ രുദ്രാക്ഷമാലയാണ് റാസയ്ക്ക് മുന്നിൽ ആദ്യം വെളിവായത്…………………….

അത് കണ്ടപ്പോൾ തന്നെ റാസയ്ക്ക് അതാരാണെന്ന് മനസ്സിലായി……………………

“അഘോരാ………………..”………………..റാസയുടെ ഉള്ളിൽ നിന്ന് ആ പേര് അറിയാതെ പുറത്തേക്ക് വന്നു………………………

റാസ തലയുയർത്തി അഘോരയെ നോക്കി………………………..

കഴുത്തിൽ നിറയെ മാലകൾ………………

ശരീരമാകെ ഭസ്മം……………

നെഞ്ചിലേക്ക് നീണ്ടു നിൽക്കുന്ന താടി………………..

നീളമേറിയ അലക്ഷ്യമായി കെട്ടിവച്ച മുടി………………

നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി………………

കയ്യിൽ നീളമേറിയ തൃശൂലം…………….തൃശൂലത്തിന് ചുറ്റും രുദ്രാക്ഷമാലകൾ………………

ഇതായിരുന്നു അഘോരയുടെ രൂപം………………….

കുറേ നാളുകൾക്ക് ശേഷം അഘോരയെ കണ്ട ആഹ്ലാദത്തിൽ റാസ അഘോരയുടെ അടുത്തേക്ക് ഓടി ചെന്നു…………………..

“എവിടെയായിരുന്നു അഘോരാ……………..”……………..റാസ അഘോരയോട് ചോദിച്ചു…………………..

അഘോരാ പുഞ്ചിരി തൂകി………………….

അതുകണ്ട് റാസയും പുഞ്ചിരിച്ചു………………

“വാ വീട്ടിലേക്ക് പോകാം………………”……………റാസ പറഞ്ഞു…………………

“ഇല്ലാ റാസാ………………..ഞാൻ നിന്നെ ഒരിക്കൽ കൂടി കാണാൻ വേണ്ടി മാത്രം വന്നതാണ്…………………”………………..അഘോരാ പറഞ്ഞു…………….

റാസ സംശയത്തോടെ അഘോരയെ നോക്കി……………………

“ഭയക്കേണ്ട………………ഇനിയും ഞാൻ നിന്നെ കാണാൻ വരും………………കാളിയമ്മ നിന്നെയും എന്നെയും തുണച്ചാൽ……………….”…………………….അഘോരാ പറഞ്ഞു……………….

റാസ അഘോരയെ നോക്കി നിന്നു…………………

“റാസാ…………… നീ കാരുണ്യമുള്ളവനാണ്……………….നെഞ്ചിൽ സ്നേഹം ഉള്ളവനാണ്…………………പക്ഷെ ഇനിയുള്ള നാളുകളെ നേരിടാൻ നിന്റെ നെഞ്ചിൽ അത് മാത്രം മതിയാകാതെ വരും……………….പക്ഷെ ഒരിക്കലും അത് കൈവിടരുത്……………..വിധിയെ ചിലപ്പോൾ നീ അതില്ലാതെ ജയിച്ചേക്കാം പക്ഷെ നിന്റെ കുലം നിലനിൽക്കണമെങ്കിൽ അത് നിനക്ക് കൂടിയേ തീരൂ………………………”……………..അഘോരാ പറഞ്ഞു…………………..

റാസ ഒന്നും ചോദിക്കാനോ പറയാനോ ആകാതെ അഘോരയുടെ വാക്കുകൾ കേട്ടു നിന്നു………………….

അഘോരാ തിരിഞ്ഞു നടന്നു…………………

അഘോരാ റാസയെ ഒന്ന് തിരിഞ്ഞു നോക്കി……………….

“അനുഗ്രഹിക്കാൻ എനിക്ക് അനുവാദമില്ല………………..പക്ഷെ നീ ജയിച്ചു കാണണം എന്ന് മനസ്സ് വല്ലാതെ തുടിക്കുന്നു…………………”………………..അതും പറഞ്ഞുകൊണ്ട് അഘോരാ യാത്രയായി………………….

റാസ ആകെ കുഴങ്ങി……………..

സ്വാമിയുടെയും അഘോരയുടെയും വാക്കുകൾ ഒരുപോലെ തോന്നി റാസയ്ക്ക്………………….

തന്നെ കാത്ത് എന്തോ ഇരിക്കുന്നുണ്ട്………………

അതാണ് തന്റെ യഥാർത്ഥ വിധി………………

അപ്പോൾ ഇതുവരെ ഞാൻ ജീവിച്ച ജീവിതം………………അതിന് അർത്ഥമില്ലേ………………..

ആ ജീവിതം എനിക്ക് നഷ്ടപ്പെടാൻ പോവുകയാണോ………………..

എനിക്ക് പ്രിയപ്പെട്ടവരും……………..?

റാസ തിരിച്ചു വീട്ടിലേക്ക് നടന്നു………………….

കട്ടിലിൽ പോയി കിടന്നു…………….വയലിലേക്കോ പുറത്തേക്കോ റാസ പോയില്ല…………………

അഘോരയുടെയും സ്വാമിയുടെയും വാക്കുകൾ റാസയെ ശെരിക്കും തളർത്തിയിരുന്നു…………………………

വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് റാസ പേടിയോടെ ആലോചിച്ചു…………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️


സായരാ പള്ളിക്കൂടത്തിലേക്ക് പതിയെ നടന്നു…………………………

ഇന്ന് പണി കുറച്ചു നേരത്തെ കഴിഞ്ഞപ്പോൾ ആദത്തിന്റെ ഒപ്പം വീട്ടിലേക്ക് പോകാം എന്ന് കരുതി വന്നതായിരുന്നു അവൾ……………………….

സാധാരണ ആദത്തിനെയും അവന്റെ പ്രായമുള്ള കുട്ടികളെയും പഠിപ്പിക്കുന്ന ആൽചുവടിൽ സായരാ അവരെ കണ്ടില്ല………………….

ഇന്ന് നേരത്തെ പഠിത്തം കഴിഞ്ഞോ എന്ന് അവൾ സംശയിച്ചു…………………

പെട്ടെന്ന് കുറച്ചു വിട്ടുമാറി കുട്ടികളുടെ ശബ്ദം അവൾ കേട്ടു………………….

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു…………………..

തുടരും....... ♥️

(Something big is to be happen 😵😵.... JUST WAIT AND SEE 😳💀☠️)


വില്ലന്റെ പ്രണയം 81❤️

വില്ലന്റെ പ്രണയം 81❤️

4.5
10116

പെട്ടെന്ന് കുറച്ചു വിട്ടുമാറി കുട്ടികളുടെ ശബ്ദം അവൾ കേട്ടു…………………. അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു………………….. വിദ്യാർത്ഥികൾക്ക് വ്യായാമം ചെയ്യാനും ചെറിയ പ്രതിരോധ മുറകൾ പഠിപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ അങ്കതട്ടിൽ നിന്നായിരുന്നു അവൾ ശബ്ദം കേട്ടത്………………….. അവൾ അങ്കത്തട്ടിന് അടുത്തെത്തി………………….. അവൾ അങ്ങോട്ട് നോക്കി……………………. അങ്കത്തട്ടിൽ ബാറക്ക് അബ്ബാസിയും എല്ലാ വിദ്യാർത്ഥികളും………………………. ബാറക്ക് അബ്ബാസിയുടെ മുന്നിലായി നിൽക്കുന്ന ആദത്തെ അവൾ കണ്ടു…………………….. ബാറക്ക് അബ്ബാസി എന്തോ പറയുന്നു………………….അവൾ അതിലേക്ക് ശ്രദ്ധ കൊടുത്തു…………………….. “ഇനി പഠിപ