Aksharathalukal

പെണ്ണ്

പ്രകാശം തേടി വളരുന്ന കിനാക്കളാടുന്ന  തോട്ടം

അവിടെ ഹരിതാഭയുണ്ട്, നനവുണ്ട്, പുതുനാമ്പുകളുമുണ്ട്

മുത്തശ്ശി കഥയും, പാട്ടും, കണ്ടതും, കേട്ടതുമെല്ലാം 

പിന്നെയും പിന്നെയും  അരികിലെത്തി കോലമിടും  ജാലമുണ്ട് 


കനൽ വഴികൾ പൂക്കുന്ന ഇന്നിൻ്റെ പകലുകൾ 

നേർച്ചയ്ക്കു  നീങ്ങുന്നു  അന്യൻ്റെ സ്വത്വമായ് 

കടം കൊണ്ട പാദുകവും അപരൻ്റെ വീഥികളും 

താണ്ടുവാൻ വ്രതം നോറ്റു കെട്ടിയചിറകുമായി.


മൂത്തോർ ചൊല്ലി പതിഞ്ഞ നല്ലൊരു നാളുകൾ 

നാളേറയായി കിനാവുകൾ ചേർത്ത് നെയ്തൊരു കൂടുമായി പടികളിറങ്ങുമ്പോൾ 

കണ്ണിൽ പൂക്കുന്ന നിറമുള്ള തിളക്കമില്ല

കവിളിൽ ചെങ്കുങ്കുമ ചേലുമില്ല. ഉള്ളിൽ കയ്യാലപ്പുറത്തേറിയ സ്വപ്നങ്ങൾ മാത്രം..