കഴുമരം നോക്കി ചിരിക്കുന്ന കോമരങ്ങളാണ് ചുറ്റിലും. കഴുമരം കണ്ടപ്പോൾ കലികയറിയുറഞ്ഞു തുള്ളുന്നവരാണ് ചുറ്റിലും. പുലരൊളി വീശിയ കതിർ വെളിച്ചത്തിലും ഉച്ചയുറക്കത്തിന്റെ പാതി മയക്കത്തിലും ഞാൻ കണ്ടതെല്ലാം പാഴ് കിനാവുകളായിരുന്നു. ആരവങ്ങൾക്കിടയിൽ കേട്ടതും കഴുകന്റെ നിലയ്ക്കാത്ത ചിറകടി ശബ്ദങ്ങളായിരുന്നു. കാലമേറെ കാത്തിരുന്നു കണ്ട സ്വപ്നങ്ങളിലും, എന്നെത്തിരഞ്ഞെത്തിയതും കഴുകന്റെ കണ്ണുകളായിരുന്നു. ഇന്നലെ രാത്രിയിൽ പരന്ന കൂരിരുട്ടിലും ഞാൻ തേടിയലഞ്ഞ വഴികളിലും കണ്ടതെല്ലാം ചൂണ്ടു പലകകളായിരുന്നു. വിധി കാത്തു നിൽക്കുമൊരിരയുടെ കഴുമരങ്ങളായിരുന