ആരോ കാളിങ് ബെൽ അമർത്തുന്നത് കേട്ടാണ് ദേവു ഞെട്ടിയെഴുന്നേറ്റത്. ക്ലോക്കിൽ സമയം രണ്ടു കഴിഞ്ഞതേ ഒള്ളു. പരിഭ്രാന്തിയോടെ പിടഞ്ഞെഴുന്നേറ്റ് വാതിൽ ചാരി ഹാളിലെ ലൈറ്റ് ഇട്ടപ്പോഴേക്കും ശബ്ദം കേട്ടിട്ടാവാം ജാനമ്മയും എത്തിയിരുന്നു. അഴിഞ്ഞു വീണ മുടിയിഴകൾ ഒന്നുടെ അമർത്തി കെട്ടി വാതിൽപ്പഴുതിലൂടെ കണ്ണുകളോടിച്ചു. ആരെയും കാണുന്നില്ല. തിരിച്ചു പോകാൻ തിരിയുമ്പോഴേക്കും വീണ്ടും ബെൽ അടിച്ചു. രണ്ടും കല്പ്പിച്ചു വാതിൽ തുറന്നതും ഒരു കറുത്ത ജാക്കറ്റ് ഇട്ട മനുഷ്യരൂപം അകത്തേക്കു പാഞ്ഞുവന്നു. "നിനക്കെന്നാടി വാതിലു തുറക്കാനിത്ര താമസം??ഏഹ്?? നീയകത്തു പെറ്റുകിടക