ഈ യാത്ര അമ്പലത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന ഭക്തി ഗാനങ്ങൾ ആയിരുന്നു സുപ്രഭാതവും സായാഹ്നവും നിശ്ചയിച്ചിരുന്നത്.രാവിലെ ഇറങ്ങുമ്പോള്‍ നല്ല തണുത്ത കാറ്റിന്റെ തലോടലും ,കാഴ്‌ച മുടക്കാതെ കൂട്ടിനായി മഞ്ഞും ഉണ്ടായിരുന്നു.നടന്നു നീങ്ങുമ്പോള്‍ ആരോ പിന്നില്‍ നിന്നും വിളിച്ചു, ഗോപി ആയിരുന്നു അത്.അവനോട് സംസാരിച്ചപ്പോൾ പെട്ടന്ന് അടുത്ത ആഴ്‌ച പോകാനുള്ള ദീര്‍ഘ യാത്രയെ പറ്റി ഓർത്തത്.ഡെല്‍ഹി വരെ പോകണം എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം.ഇത്ര ദിവസം ആവേശം ആയിരുന്നു, എങ്ങനെയെങ്കിലും ഇവിടെ നിന്നും ഒന്നു പോയിക്കിട്ട