മടിപിടിച്ച മനസ്സുമായി മതിലകത്ത് ഒളിച്ചിരിക്കാതേ, കൈയും കാലുമൊന്ന് അനക്കണം വേരുറയ്ക്കും മുൻപേ എഴുന്നേൾക്കണം, വെയിലുറച്ചോരു നേരം വെളുപ്പാൻ കാലം എന്നു നിനച്ചു, ഫോണുമായി വാതിൽ തുറന്നു കട്ടിൽ പലക നിവർന്നു!!! മഴയുള്ളോണ്ട് മുറ്റവും കണ്ടില്ല, വിശപ്പുള്ളോണ്ട് അടുക്കളയും കണ്ടില്ല തീൻമേശ മേലേ നിറഞ്ഞ വിഭവങ്ങൾ എങ്ങനെയെത്തി എന്നറിഞ്ഞില്ല, പ്രാതലും ഊണും ഒരുമിച്ചാക്കി മിച്ചസമയം വശത്താക്കി. തേച്ചു തേച്ചു കൈയും മുരടിച്ചു കണ്ടു കണ്ടു കണ്ണും കഴച്ചു കേട്ടു കേട്ടു കാതും ശപിച്ചു ഇരുട്ടു കണ്ട്, കിട്ടിയ കഞ്ഞി കുടിച്ചു കട്ടിൽ പലക വീണ്ടും വളഞ്ഞു!!! ച