"""എന്തിനായിരുന്നെടി ഒരുമ്പെട്ടോളെ.......................... കെട്ടാൻ മുട്ടി നില്കുവാണെങ്കിൽ അനക്കൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ??? അവനെ തന്നെ വേണമായിരുന്നോ???? "" മുടിയിൽ കുത്തിപ്പിടിച്ച് മതിൽചേർത്ത് ഭിത്തിയിൽ ആഞ്ഞിടിച്ചു കൊണ്ടാണ് ഉപ്പയുടെ ആ ചോദ്യം... ചോദ്യമായിരുന്നില്ല ആക്രോശമായിരുന്നു... തലയിൽ പൊടിഞ്ഞ കേവലം പാടല വർണ്ണത്തെക്കാൾ നെഞ്ചിനെ പൊള്ളിച്ചത് ആ വാക്കാണ്... "അവനെ തന്നെ വേണമായിരുന്നോ??? " എന്റുപ്പ ഇങ്ങനെ ജാതി പറഞ്ഞു ജീവിക്കുന്ന ഒരാളായിരുന്നില്ല ഒരിക്കലും... ഒരു പക്ഷെ മകളെ നഷ്ടപ്പെടും എന്ന തോന്നലാകാം... കുറച്ച് മുന്നേയുള്ള നിമിഷങ്ങൾ എനി