രാത്രിയിലെ യാമങ്ങളിൽ ഞാൻ എഴുതിയ വരികൾക്ക്.. രാത്രിമഴയുടെ സംഗീതമുണ്ടായിരുന്നു.. രാവേറെ കഴിഞ്ഞിട്ടും താളവും ലയവും തുടർന്നു കൊണ്ടേയിരുന്നു.. രാഗാദ്രലോലയാമെൻ മനസ്സിൽ തെളിഞ്ഞ വരികൾ.. രാഗമിട്ടു പാടിയപ്പോൾ മനമറിയാതെ.. രാത്രി മഴയുടെ സംഗീത ലഹരിയിൽ നീന്തിത്തുടിച്ചു. രജനിയുടെ വിലാപം കണ്ണീർ മഴയായ് ഒഴുകവേ.. രാവ് ഉറങ്ങുന്ന നേരത്ത് എവിടെയോ.. രാപ്പാടികൾ വിതുമ്പുന്നതും ഞാനറിഞ്ഞു.. രജതരേഖകൾ ആകാശത്ത് മിന്നിമറിയുന്നുണ്ടായിരുന്നു.. രാവേറെയായിട്ടും പെയ്തു തീരാത്ത മഴയെ പുണരാൻ മനം കൊതിച്ചു.. രാത്രി മഴ തോരുംവരെ ഞാൻ എന്റെ നിദ്രയെ തടഞ്ഞു വെച്ചു..