ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് അവൾ അവിടെ ഉണ്ടായിരുന്ന മാവിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്നാടുന്നു...മാമൻ അതുകണ്ട് ചിരിച്ചു നിൽക്കുന്നു... ദൈവമേ ഏത് നേരത്താണാവോ ഈ മാരണത്തെ കൊണ്ട് വരാൻ തോന്നിയെ...(എന്റെ ആത്മ) ഡി കാലമാടത്തി അവിടെ ഇരുന്നു കളിക്കാതെ ഇറങ്ങി വാ.. ഞാൻ വിളിച്ചു പറഞ്ഞിട്ടും അവൾ ആസ്വദിച്ച് ഊഞ്ഞാലാടുന്നു.. വേഗം ചെന്നവളെ പിടിച്ചിറക്കി കൊണ്ടുവരുമ്പോഴും മാമന്റെ ചിരി കേൾക്കാമായിരുന്നു.. ഞങ്ങൾ മൂവരും പാടവരമ്പത്തോടെ നടക്കുമ്പോളായിരുന്നു എവിടെ നിന്നോ ആ ഗാനം കേട്ടത്.... "മാടത്താക്കിളി മാടത്താക്കിളി പാടതെന്തു വിശേഷം ചൊല്ലുക പാടതെന്തു വ