ആരോ ബലമായി ജയരാമന്‍റെ മുഖം പൊത്തിയിരുന്ന കൈകൾ വലിച്ചു മാറ്റി. ജയരാമൻ അപ്പോൾ കണ്ടത് രക്താംഗിതമായ ആകാശവും ഉദ്യാനവും ആയിരുന്നില്ല, ഡെറ്റോൾ മണക്കുന്ന ആശുപത്രി മുറിയായിരുന്നു. ഒരു മരവിപ്പുകാരണം നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ അവിടെ വലിയൊരു ബാൻഡേജ് കെട്ടിയിരിക്കുന്നു, മറു കൈയ്യിലെ സൂചിയിലൂടെ ഗ്ലൂക്കോസ് ശരീരത്തിലേക്ക് കയറുന്നുണ്ട്. ഈ കഴിഞതൊക്കെ എന്താണ്? വെറും സ്വപ്നമോ? അങ്ങനെ വിശ്വസിക്കാൻ ജയരാമൻ ഒരുക്കമല്ലായിരുന്നു. നെഞ്ചിൽ ഇപ്പോഴുമുണ്ട് കൂടം കൊണ്ടടിച്ച പോലെ വേദന. ജയരാമന്‍റെ കണ്ണുകൾ ചുറ്റിനും പരതി, അവിടെ മേശമേലിരിക്കുന്ന ഒ