\"എന്തായാലും പോകണമല്ലോ... അത് എന്റെ മോള് സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയിട്ട് പോയാൽ മതിയായിരുന്നു ഇവിടെ മോള് എവിടുത്തേക്കാളും സുരക്ഷിതമാണെന്ന് മുത്തശ്ശനറിയാം... എന്നാലും അതല്ലല്ലോ... നിനക്കും വേണമല്ലോ ഒരു ജീവിതം... \"\"അതോർത്ത് ഗോവിന്ദമാമൻ പേടിക്കേണ്ട... അവളറിയാതെ അവളെ രണ്ടുവർഷത്തോളമായി സ്നേഹിക്കുന്ന ഒരാളുണ്ട്... അവളുടെ എല്ലാകാര്യവുമറിയുന്നവൻ... ഇപ്പോൾ അവൾക്കുമറിയാം അതാരാണെന്ന്... മറ്റാരുമല്ല.. ഇവൻതന്നെയാണത്... എന്റെ മോൻ ആദി... എന്നു കരുതി നിങ്ങളെ അത്രപെട്ടന്നൊന്നും ഞങ്ങളെ വിട്ടുപോകാൻ സമ്മതിക്കില്ല... ഈ ഇടശ്ശേരിതറവാട്ടിലെ കാർന്നോരായി എന്നും നിങ്ങൾ വേണം... \"