\"ഇറങ്ങാം വൃന്ദ..മുറ്റത്തേക്കിറങ്ങി ചെരുപ്പ് ഇട്ട് കൊണ്ട് ശരത് അകത്തേയ്ക്ക് നോക്കി വിളിച്ചു.വൃന്ദയുടെ പുറകെ തന്നെ സാരിതലപ്പിൽ കൈ തുടച്ച് കൊണ്ട് ലക്ഷ്മിയും പുറത്തേയ്ക്ക് ഇറങ്ങി വന്നു.\"പോയിട്ട് വരാം അമ്മേ...അവൾ അവരോടായി പറഞ്ഞു.\"ഫലം എന്ത് തന്നെ ആയാലും വിഷമിക്കരുത്..സ്നേഹപൂർവമുള്ള യാത്രയയപ്പ്..വൃന്ദയുടെ കണ്ണുകൾ ഈറനണിഞ്ഞു.അവൾ ഓർക്കുകയായിരുന്നു കല്യാണം കഴിഞ്ഞ് പിറ്റേ മാസം മുതൽ അയല്പക്കത്തിലെ ചേച്ചിമാരുടെയും അമ്മൂമ്മമാരുടെയും അടക്കം പറച്ചിലുകളിൽ നിന്നും കുത്തുവാക്കുകളിൽനിന്നും തന്നെ രക്ഷിച്ചയാൾ.അമ്മായിഅമ്മ ആയിട്ടല്ല അമ്മയെപ്പോലെ തന്നെ സ്നേഹിച്ച