അവൻ മെല്ലെ കണ്ണുകൾ തുറന്നു. മറുഭാഗത്ത് ചന്ദ്രൻ ഉദിച്ചു തുടങ്ങിയിരുന്നു. ആർട്ടിക്കിന്റെ പടയാളികൾ കുതിരപ്പുറത്ത് അതി വേഗത്തിൽ കുതിച്ചു വരുന്നുണ്ടായിരുന്നു. അടിയാളുകളെ പോലെ അന്റാർട്ടിക്കൻ സമൂഹം അവർക്കു മുന്നിൽ തല കുനിച്ചു നിന്നു. ഒരു ഭാഗത്ത് ആർപ്പുവിളികൾ ഉയരുന്നുണ്ട്. \"ഇനിയും എത്ര കാലം ഇരുട്ടിൽ കഴിയണം ഞങ്ങൾ. ഇനിയും എത്ര കാലം ഈ ജീവികൾക്ക് ഭക്ഷണം ആവണം ഞങ്ങൾ \". അന്റാർട്ടികയിലെ ജനങ്ങളുടെ ഈ ചോദ്യങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഇവർ ഇതാവർത്തിക്കുകയാണ്. നരബോജികൾ ഇരുട്ടിന്റെ നിശബ്ദതയിൽ മനുഷ്യരെ വേട്ടയാടുന്നു. അന്റാർട്ട