ഹേയ് നൂറാ..."ഉറക്കം നഷ്ട്ടപെട്ട എന്റെ അലച്ചിലുകൾ അവസാനികുന്നിടത്തു നാം ചിലപ്പോൾ വീണ്ടും കണ്ടുമുട്ടുമായിരിക്കും,പക്ഷെ അന്ന് എന്റെ വാക്കുകൾ നിന്നെ ശ്വാസം മുട്ടിക്കില്ലഎന്റെ പ്രവർത്തികൾ നിന്നെ വേദനിപ്പിക്കില്ലപുഴുവരിക്കാൻ പോവുന്ന എന്റെ മൗനയാത്രയ്ക്ക് മിഴി നിറയ്ക്കാതെ ചുംബനം നൽകി മടങ്ങ നീ.."മിഴികൾ പൂട്ടാൻ മടിച്ച ആ രാത്രി അവൾ ജനലിനോട് ചേർന്നു കിടന്നു.ഇരുണ്ടു പെയ്ത മാനത്തിന്റെ അവശേഷിപ്പിൽ ഇത്തിരി തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു.അവൾക്ക് അതൊരു ആശ്വാസം ആയി തോന്നിശരീരം തണുത്തിട്ടും ഹൃദയം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു, നഷ്ടചിന്തകൾ എപ്പോ