നാളെ വിഷുവിനു ഉച്ചക്ക് വിളമ്പാനുള്ള മാങ്ങാ അച്ചാറും, ഇഞ്ചിക്കറിയും, കാളനും ഉണ്ടാക്കി വെച്ചതിനു ശേഷം ലക്ഷ്മി അമ്മ തറവാടിന്റെ ഉമ്മറത്തേക്ക് ചെന്നു.. അവിടെ ലക്ഷ്മി അമ്മയുടെ ഭർത്താവ് ഭാസ്കരപിള്ള കണി ഒരുക്കുന്നതിന് തൊടിയിൽ നിന്നും വാഴക്കുലയും, ചക്കയും പിന്നെ മുറ്റത്തു നിന്ന മൂവാണ്ടൻ മാവിൽ നിന്നും കുറച്ചു മാങ്ങയും പൊട്ടിച്ചു വന്നതിന്റെ ക്ഷീണം മാറ്റാൻ തോളിൽ കിടന്നിരുന്ന തോർത്തും വീശി ഉമ്മറക്കോലായിൽ ചാരുകസേരയിൽ ഇരുപ്പുണ്ടായിരുന്നു. അപ്പോളാണ് തൊട്ടപ്പുറത്തു താമസിക്കുന്ന കൃഷ്ണനുണ്ണിയുടെ വരവ്. കുട്ടികൾക്ക് പൊട്ടിക്കാനും മറ്റുമായി കുറച്ച് പടക്കം മ