ജീവിതസുഖം ഞാനാസ്വദിച്ചിരിക്കെഎന്റെയരികിലേക്കവൾ വീണ്ടും വന്നുനാണം കുണുങ്ങി കൊണ്ട്,സുന്ദരിയെന്നു വിഭാവനം ചെയ്തു കൊണ്ട്.ചിതലരിച്ച മണൽപുറ്റുകൾ അവളെ ആലിംഗനം ചെയ്തു. വെട്ടി മാറ്റിയ വാഴത്തണ്ടിനേക്കാൾ ക്ഷീണിതയായിരുന്നു അവൾ. വിണ്ടുകീറിയ ചുമരുകൾ പോലെഅവളെയും ആരോമാനഭംഗപ്പെടുത്തിയിരുന്നു. ഭക്ഷ്യവശിഷ്ടങ്ങൾ അവളുടെ മാറിനെ മറിച്ചിരുന്നു. അവളുടെ ഓർമ്മകൾ എന്റെയുള്ളിൽ ഫണം വിടർത്തി. മട്ടുപ്പാവിൽ കിടന്ന് ഞാനാലോചിച്ചു, അവളുമായി പങ്കിട്ട സുന്ദരി നിമിഷങ്ങൾ. അവളുടെ കരങ്ങൾ സ്പർശിച്ച കത്തിനെ ഞാൻ നെഞ്ചോട് ചേർത്തു, കണ്ണുകളടച്ചു. പാദസര കിലു