വർഗീസ് മാഷിന്റെ ജീവനില്ലാത്ത ശരീരവും വഹിച്ചുകൊണ്ടാവാഹനം വിദ്യാലയത്തിന്റെ കമാനം കടന്നു. വലിയൊരു ജനാവാലി അവിടെ നിരന്നിരുന്നു. ഓർമ്മകൾ അയവിറക്കുവാനും, തങ്ങളുടെ പ്രിയ മാഷിനെ അവസാനമായി കാണുവാനും.. എല്ലാവരുടേം വാക്കുകളിൽ വർഗീസ് മാഷ് നിറഞ്ഞു നിന്നു. ദേഹം വിട്ട് ദേഹി പോകുമ്പോൾ നീ ചെയ്ത പ്രവർത്തികൾ ഈ ഭൂമിയിൽ മായാതെ നിൽക്കും. ഒരിക്കലും മരിക്കാത്ത ഓർമയായി നീ ഈ ഭൂമിയിൽ ജീവിക്കും.. ഓരോരുത്തരുടേം വാക്കുകളിൽ ജീവനോടെ എന്നും മാഷ് ജീവിക്കും...സ്കൂളിൽ നിന്നും പള്ളിയിലേക്കുള്ള യാത്രയിൽ ആരുടെയൊക്കെയോ നിലവിളി ഉയരുന്നു... എവിടെ നിന്നൊക്കെയോ പൂ മഴ പെയ്യുന്നു. മരണന്തര ച