ഭാഗം 24 ബാസ്റ്റിന്റെ ഓർമ്മകളിലും സംസാരങ്ങളിലും അതായിരുന്നു ആദ്യമായി സൂചിപ്പിക്കപ്പെട്ട യാഥാർത്‌ഥ നാമമെന്നു ഡോക്റ്റർ അത്ഭുതത്തോടെയോർത്തു. മകളുടെ നാമത്തിനു പകരം വയ്ക്കാനൊന്നുമില്ലാതെ മനസ്സിനുള്ളിൽ പൂട്ടി ചാപ്പയടിച്ചു വച്ച വാതിൽ അയാൾ തുറക്കട്ടെ. നാളേറെയായി തേടിനടന്നു ബാസ്റ്റിന്റെ അക്ഷരാസായത്തിൽ തപ്പിയ താക്കോൽ അയാൾതന്നെ തരാൻപോകുന്നുവെന്ന സന്തോഷം മിഥുനിൽ നിറഞ്ഞു. \"റീബക്കെന്തു പറ്റി.\" ലക്ഷ്യത്തിലേക്കു പെട്ടെന്നടുക്കാനുള്ളൊരു ആവേശം മിഥുനിൽ നിറഞ്ഞു. ബാസ്റ്റിന്റെ നിശബ്ദതയെ കളങ്കിതമാക്കികൊണ്ട് ഒരു കാറ്റടിച്ചു. ബാസ്റ്റിന്റെ വീര്യം ചോർന്ന