ഭാഗം 25 നൂലിലകളിൽ കാറ്റുപിടിക്കാതെ വീര്യം ചേർന്നു കാറ്റാടിമരം നിവർന്നു നിന്നു. നഷ്ടബോധം വീര്യംചേർന്ന് ബാസ്റ്റിന്റെ മുഖത്ത് തെളിഞ്ഞു തുടങ്ങി. "അന്നവൾ കൈതൊട്ടു കരിഞ്ഞു വീണുപോയ പൂമൊട്ട് ഞാനെടുത്തു വച്ചില്ല. മഞ്ഞറോസാപൂക്കൾ പലതവണ വിരിഞ്ഞു. അതെല്ലാം കരിഞ്ഞുണങ്ങിവീണു ആരും തൊടാതെ തന്നെ. അവയെല്ലാം ആ പൂമൊട്ടിനോടൊപ്പം ഈ ഭൂലോകം വിട്ടുപോയി. എന്റെ മകൾ പോയത് പോലെ. വിരിയാതെ കരിഞ്ഞുപോയ പൂമൊട്ട്." "പുതിയൊരു കഥയാണോ ഈ പറയുന്നത്?" "അതല്ല ഇതാണ് കഥ." തലയിണയടിയിൽ നിന്നും മടക്കി വച്ച കടലാസുകൾ അയാൾ മിഥുന് കൈമാറികൊണ്ട് പറഞ്ഞു. "മകൾ എങ്ങനെയാണ് ബാസ്റ്റിന്റെ കൈകൊണ്ട് മരിച്