സമയം വൈകുന്നേരം 5 മണിയായിരുന്നു.* \"പാരാ സൈക്കോളജിസ്റ്റ് മാത്യു വള്ളിക്കൽ\" ഗേറ്റിന് പുറത്തെ ചുവരിൽ പതിപ്പിച്ചിരിക്കുന്ന മാർബിൾ ഫലകത്തിൽ എൻഗ്രേവ് ചെയ്ത് കറുത്ത ഇനാമൽ പെയിൻ്റിൽ മനോഹരമായി എഴുതി വെച്ചിരിക്കുന്ന പേരിലേക്ക് തോമസ് ഒരു നിമിഷം നോക്കി നിന്നു.ഡോക്ടർ മാത്യു വള്ളിക്കൽ അതീന്ദ്രിയ പഠനത്തിൽ ഇന്ത്യയിൽ തന്നെ പ്രശസ്തിയാർജിച്ച മലയാളി ഡോക്ടർ.അസ്തമയ സൂര്യൻ്റെ മഞ്ഞ നിറമുള്ള കിരണങ്ങൾ ഗേറ്റിന് അകത്തെ വെളുത്ത പെയിൻ്റ് അടിച്ച രണ്ട് നില വീടിൻ്റെ ചുവരുകളിൽ, കായ്ച്ചു നിൽക്കുന്ന ഈത്തപ്പഴ മരത്തിൻ്റെ നിഴൽ കാഴ്ചകൾ തോമസിന് സമ്മാനിച്ചു.ചെറു കാറ്റ് വീശിയട