ദാമോദരൻ കൈ താഴെ കെട്ടി വിനയത്തോടെ സി ഐ അലക്സാണ്ടറിൻ്റെ മുന്നിൽ നിന്നു.രാജുവും കലേഷും അയാളുടെ ഇരു വശത്തും നിലയുറപ്പിച്ചു. അലക്സാണ്ടർ ക്രൈം ഫയലിലൂടെ അൽപ്പ നേരം കണ്ണോടിച്ചു , എന്നിട്ട് ഫയൽ അടച്ചു വെച്ച് ക്യാബിന് നടുക്ക് ഇട്ടിരുന്ന ചെയറിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് കുറച്ച് നേരം ദാമോദരനെ സൂക്ഷ്മമായി നോക്കിയിരുന്നു.സാർ ... ഞാൻ ... അല്ല ദാമോദരൻ പറഞ്ഞ് തുടങ്ങി. നീയാണ് പൂജയെ കൊന്നതെന്ന് ഞങ്ങൾക്ക് അറിയാം...., എന്തിനെന്ന് കൂടെ പറയണം.... അലക്സാണ്ടർ ഇടക്ക് കയറി പറഞ്ഞു.സാർ ഞാൻ അല്ല സാർ .... അവളുടെ മൃതദേഹം എങ്ങിനെ എൻ്റെ സ്റ്റോർ റൂമിൽ വന്നെന്ന് എനിക്ക് അറിയി