Aksharathalukal

അവൾ 🥀(part-4)

അവളെ കേൾക്കാതെ അവളുടെ അമ്മയും അവരുടേതായ പണികളിൽ മുഴുകി..അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.. എപ്പോഴോ മയങ്ങിപ്പോയി..
പുറത്തെവിടെ നിന്നോ വണ്ടികളുടെ ശബ്ദം കേട്ടാണ് എണീറ്റത്.. സമയം രാത്രി 9 മണി..സ്കൂളിൽ നിന്നും വന്ന വഴി കിടന്നതാണ്.. അവൾ യൂണിഫോം മാറ്റി മേൽകഴുകി ചായകുടിച്ചു ഉമ്മറത്ത് വന്നിരുന്നു.. അപ്പോഴാണ് അടുത്ത തറവാട്ടിലെ മുത്തശ്ശി അവളെ വിളിച്ചത്..
\"യാമിമോളെ...\"
 \"എന്താ മുത്തശ്ശി..\"
\" ഇങ്ങോട്ട് ഒന്ന് വന്നേ മോളെ \"
 \"ദേ വരുന്നു..\"
അവൾ എഴുന്നേറ്റ് മുത്തശ്ശിയുടെ അടുക്കൽ ചെന്നു.. അവിടെ ചെന്നപ്പോൾ തറവാടിന് മുന്നിൽ വലിയ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ഒന്ന് മടിച്ചു നിന്നു...
\"എന്താ യാമി അവിടെ നിൽക്കണേ.. ഇങ്ങോട്ട് കേറി വാ \" മുത്തശ്ശിയുടെ വിളി കേട്ട് അവൾ അകത്തു ചെന്നു.. അവിടെ പരിചയമില്ലാത്ത കുറച്ചുപേർ നിൽക്കുന്നത് കണ്ട് അവൾ പരുങ്ങി.. മുത്തശ്ശി അവളെ അടുത്ത് വിളിച്ചു.. അവരെ പരിചയപ്പെടുത്തി..
\"ഇതെന്റെ മക്കളാ യാമി.. ഇത് എന്റെ മകൻ ആണ്.. അവന്റെ ഭാര്യയും മക്കളും.. ഇവർ അങ്ങ് മദ്രാസിലാ താമസം.. ഇപ്പൊ ലീവിന് വന്നതാ.. ഇവർ രണ്ടു ദിവസം കഴിഞ്ഞാ പോവും.. ഇവരുടെ മക്കൾ രണ്ടു പേരും ലീവ് കഴിഞ്ഞേ പോവൂ.\"
\"മോളെത്രേലാ പഠിക്കണേ?\" മുത്തശ്ശിയുടെ മകന്റെതാണ് ചോദ്യം.
 \"നാലിലാ \"അവളും മറുപടി പറഞ്ഞു..
പിന്നീട് കുറച്ചു സമയം അവരങ്ങനെ സംസാരിച്ചിരുന്നു.. അവൾ വീട്ടിലേക്ക് പോന്നു.. വീട്ടിൽ കേറിയപ്പോളെ കേട്ടു അച്ഛന്റെ ശബ്ദം.. \"ഇങ്ങനെ ഒരുത്തി.. വീടുതോറും തെണ്ടി നടക്കാ..ഇങ്ങോട്ട് വരട്ടെ..കാണിച്ചുകൊടുക്കാം \"
ഇതും പറഞ്ഞു തിരിഞ്ഞ അച്ഛൻ കാണുന്നത് പേടിച്ചു വാതിൽക്കൽ തന്നെ നിൽക്കുന്ന യാമിയെ ആണ്..
\"ഓ എഴുന്നള്ളിയോ തമ്പുരാട്ടി..\" അവളൊന്നും മിണ്ടാതെ റൂമിൽ കയറി..
കട്ടിലിനൊരോരത്തായി അവളിരുന്നു.റൂമിലെ ഇരുട്ടും അവൾക്ക് ഭയാനകമായി തോന്നി.. അയാളുടെ കൈകളും ചുവന്ന കണ്ണുകളും അവളെ ആ ഇരുട്ടിലും ഭയപ്പെടുത്തി.സമയം ഏറെ വൈകിയിരുന്നു.. എല്ലാവരും ഉറക്കത്തിലാഴ്ന്നിരുന്നു..എങ്കിലും പേടി കാരണം അവൾ തന്റെ റൂമിൽ നിന്നും ഇറങ്ങി അവൾ അച്ഛനും അമ്മയും കിടക്കുന്ന റൂമിൽ തട്ടിവിളിച്ചു..ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവർ പുറത്ത് വന്നു..
"ഈ നശൂലം ഉറങ്ങാനും സമ്മതിക്കില്ലേ.
എന്താ നിനക്ക് വേണ്ടേ.. പോയി കിടന്നുറങ്ങിക്കൂടെ.. ബാക്കി ഉള്ളവരെ ശല്യം ചെയ്യാൻ "എന്നും പറഞ്ഞു അവൾക്ക് പറയാൻ ഉള്ളത് കേൾക്കാതെ അമ്മ കതകടച്ചു.
അവൾ സങ്കടത്തോടെ അതിലേറെ പേടിയോടെ റൂമിൽ തിരിച്ചു വന്നു.ഇരുട്ടിന്റെ നിശബ്ദതയിൽ അയാളുടെ കൈകൾ തന്റെ മേലാകെ ഇഴയുന്നതായും തന്റെ ശരീരം കാർന്നുതിന്നുന്നതായും അവൾക്ക് തോന്നി..കണ്ണിറുക്കെ അടച്ചു കാതുപൊത്തിപ്പിടിച്ചു കാൽമുട്ടിൽ തലചേർത്ത് അവളിരുന്നു..ഓരോ ദിവസവും അവളുടെ അവസ്ഥ മോശമായികൊണ്ടിരുന്നു.അയാളുടെ പ്രവർത്തിയും നോട്ടവും എല്ലാം അവളെ വിഷാദവസ്ഥയിൽ കൊണ്ടെത്തിച്ചു. കളിയും ചിരിയും എല്ലാം അവൾക്കന്യമായി തുടങ്ങി.. ഉറക്കവും ഭക്ഷണവും വേണ്ടാതായി.. മാസങ്ങൾ അവളെ നിർവികാരയാക്കി..


  
                                                   (തുടരും....)