ഉച്ചമയക്കത്തിൽ നേരമെൻ അകതാരിലേക്കോടിയെത്തി എൻ സ്വപ്നമാമാ ഗൃഹം. ഞാൻ കണ്ടു എൻ മനസ്സിൻ തിരശ്ശീലയിൽ എന്നും പ്രിയമുള്ളൊരാ ജോലി ,ഗ്രാമീണ കർഷക വേഷം. കണ്ടു ഞാനാ തരിശമാം വയലുകളിൽ വിളകൾ വിളഞ്ഞു നിൽക്കുന്നു വിശ്വസിക്കാനായില്ലെനിക്കെൻ കൺകളെ . ഞാൻ കണ്ടതെൻ ജ്വല്പനങ്ങൾ എന്നറിയാതെ വലിച്ചു തുറന്നു എൻ കൺകളെ അണഞ്ഞുപോയെൻ കൺകളിൻ തിളക്കം . നഗരത്തിൻ പ്രൗഢി വിളിച്ചോതുന്നയാ ഫ്ലാറ്റിൽ ഏകനായ് ഇരിക്കുന്നു വീണ്ടും. കണ്ടത് സ്വപ്നമാണെന്നറികവേ നിറഞ്ഞെൻ കൺകളോ വേദനയാൽ. ആശിക്കുന്നു ഞാനാ ലോകം. ഗ്രാമീണതയിൽ നിന്നകന്ന് നാഗരിക ലോകത്തേക്കെന്നപോൽ അവിടുന്ന് തിരി