ദേവന്റെ റൂമിൽ നിന്നും പാട്ടുയർന്നു കേൾക്കാം... അടുക്കളക്കാരി മാധവി ചോറ് വാറ്റുമ്പോ.. ദേവകിയമ്മയോടായി ചോദിച്ചു. "ഇന്നും ഉണ്ടല്ലോ ദേവകിയമ്മേ അതെ പാട്ട്." "മ്മ്..." ദേവകിയമ്മ ഒന്ന് ഇരുത്തി മൂളി. എന്നിട്ട് പറഞ്ഞു. "പുലരുന്ന നേരത്ത കയറി വന്നത്. ഒരു അമ്മയെന്ന നിലക്ക് സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു മാധവിയെ.കൊന്നു കളയാൻ പറ്റോ മോനായി പോയില്ലേ.." "ഇട്ട് മൂടാൻ സ്വത്തുകൾ ഉണ്ട്.. അതെല്ലാം കണ്ണ്മുൻപിൽ കിടന്നു നശിക്കുവല്ലേ ദേവകിയട്ടെത്തിയെ. ഇങ്ങനെ കള്ളും കുടിച്ചു വഴക്ക് ഉണ്ടാക്കി നടക്കരുതെന്നു പറഞ്ഞൂടെ ഒന്ന് " &qu