\"ചേട്ടാ... ഒരു ചായ, ഒരു വട.\"ഒരു പകലിന്റെ മുക്കാൽ ഭാഗവും പിന്നിട്ടു പകലൊടുവിൽ യാത്രപറയാൻ നേരമാണ് അനിൽ തന്റെ പഴയ സ്പ്ലെണ്ടർ ബൈക്ക് ഒരു വഴിയോരകടയുടെ അടുത്തായി നിർത്തിയിറങ്ങി, നിറഞ്ഞിരുന്ന ബാഗ് ഒന്ന് ഒതുക്കി തോളത്തിട്ടതിന് ശേഷം കടക്കാരനോടായി പറഞ്ഞത്.ബാഗ് തോളിൽ നിന്നും ഊരി പൊട്ടിയൊരു നീല കസേരയിലായി വെച്ച് നടുവൊന്ന് നിവർത്തി. തോളിൽ നല്ല വേദന. ഭാവങ്ങൾ അനുനിമിഷം മാറുന്നതിലൂടെ അനിലിന്റെ വേദനയും ബുദ്ധിമുട്ടും ആർക്കും ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമായി മനസിലാകും.\"ചേട്ടാ... ചായ അല്പം കടുപ്പം കൂട്ടി എടുത്തോ.\"കടക്കാരൻ ചായ ഡെസ്കിന്റെ പുറത്തായി വെച്ചു; നാല് തുള്ളി ചായ