“മായമ്മേ…….” ചിതറിയ ചിന്തകളും പതറുന്ന മനസുമായി അയാൾ പറയുന്നതൊക്കെ കെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ വിളിക്കുന്നതുകേട്ടപ്പോൾ അതൊരു പിൻവിളിയായിരിക്കുമോ എന്നൊരു പ്രതീക്ഷയോടെയാണവൾ മുഖത്തേക്കു നോക്കിയത്. “നമുക്കൊരു തെറ്റുപറ്റിയെന്നു ആരെങ്കിലും ചൂണ്ടിക്കാനിക്കുകയാണെങ്കിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്…..കെട്ടോ…. അതാണ് മായമ്മയോടും ഞാനെപ്പോഴും പറയുന്നതും…… തെറ്റുപറ്റിയെന്നു മനസ്സിലായാൽ അതിൽ ഉറച്ചുനിൽക്കുകയോ ന്യായീകരിച്ചു നാണം കെടുകയോ ചെയ്യാതെ എത്രയും പെട്ടെന്ന്