നിനക്കായി കാത്തുവെച്ചത്, ഇന്നലെകൾ എനിക്കു തന്ന അനുഭവങ്ങളുടെ ചിതാഭസ്മം മാത്രം!ആ ധൂളികളിൽ ഉദയാസ്തമയങ്ങളുടെ ദുരൂഹതയും പകലിന്റെ നിഴൽപ്പാടുകളും അലിഞ്ഞുചേർന്നിട്ടുണ്ട്!നമുക്കാ ഭസ്മകലശത്തെ ഹൃദയത്തിന്റെ നാലറകൾക്കു നടുവിൽ ആവാഹിച്ചു പ്രതിഷ്ഠിക്കാം.അതിന്റെ ഉപ്പും വീര്യവും ധമനികളിലൂടെ അരിച്ചിറങ്ങി ബോധത്തിന്റെ ചക്രവാളസീമകളിൽ മഴവില്ലുകൾ വിരിയിക്കുമ്പോൾ;ആ വർണവിസ്മയത്തിന്റെ ക്ഷണികതയിൽ മനംനീറി എഴുതപ്പെടുന്നകവിതകൽ പാടി, തളരുംവരെ ചിറകുരുമ്മി പറക്കാം!