ഒരു മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ മംഗലശ്ശേരിയിൽ എത്തി. അതുവരെ ഞങ്ങൾ നാലും കൂടെ ഓരോന്ന് പറഞ്ഞ് ഇങ്ങുപോന്നു. അവിടെ ചെന്നപ്പോഴേ കണ്ടു എല്ലാരും മുറ്റത്ത് ഹാജർ വെച്ചിട്ടുണ്ട്. എന്തോ എല്ലാരുടെയും മുഖത്ത് നോക്കാൻ എന്തോ ഒരു മടിപോലെ.. ദേവൂവാണേൽ തുള്ളിച്ചടി പോയി അമ്മമാരെ രണ്ടിനെയും കെട്ടിപ്പിടിച്ചു. പെട്ടെന്നാണ് ഉമ്മമ്മേടെ സൗണ്ട് ഉയർന്നത്. \"മാറി നിക്ക് എന്തിനാ വന്നത് അവിടെത്തന്നെ നിന്ന പോരാരുന്നോ എല്ലാരേം ഇട്ടെറിഞ്ഞു പോയതല്ലേ രണ്ടും \"ഉമ നിരമ്മലമ്മയും അതേറ്റുപിടിച്ചു. അത് പറഞ്ഞപ്പോ ഞങ്ങടെ രണ്ടിന്റേം കണ്ണ് നിറഞ്ഞുവന്നു. \"പറ്റിപ്പോയി ഉമ്മമ്മേ ഇങ്ങ