അയാളെ കാണുമ്പോഴെല്ലാംഞാൻ ഒരു കവിതയായി മാറും.വാൾത്തലപ്പിനെക്കാൾ വീര്യമുള്ള വാക്കുകൾക്കിടയിൽ ഞാൻ അയാളെ വലിച്ചിഴയ്ക്കും.തൂലികത്തുമ്പിൽ ഊർന്നിറങ്ങുന്ന രക്തത്തിൽ കലർന്ന്ഞാൻ എന്നെ മറക്കും.എന്റെ കണ്ണിലെ പ്രതികാരച്ചൂടിൽഞാൻ അയാളെ വെണ്ണീറാക്കും.ശ്വാസംമുട്ടി, കണ്ണുകൾ നരകം കാണും വരെ ഞാൻ അയാളെ ചുംബിക്കും.അലറി കരഞ്ഞ്,കിതച്ചണഞ്ഞില്ലാതാകും വരെഞാൻ അയാളെ പുണരും.കവിളിലെ നുണക്കുഴി കടിച്ചടർത്തിഞാൻ അയാളുടെ ചിരിയെ കൊല്ലും.വാക്കുകൾ കോർത്ത കയറ് ഞാൻ അയാളുടെ കഴുത്തിൽ ചാർത്തും. വാക്കുകൾ അറിയാതെ പ്രണയിക്കുമ്പോൾഞാൻ അയാളെ കഴുമരത്തിൽ ഏറ്റും.അയാളുടെ പിടച്ചി