*അക്ബറലീസ...* (5) പതിവിലും വിപരീതമായി അത്താഴം കഴിക്കുമ്പോൾ എല്ലാവരും മൗനം പാലിച്ചു. ''ഉപ്പയ്ക്ക് എന്നോട് ദേഷ്യമുണ്ടോ...'' പതിഞ്ഞ സ്വരത്തിൽ റാലി ചോദിച്ചതും അലിയും ഉപ്പയെ നോക്കി. അവിടെ തികച്ചും സ്ഥായീയഭാവം. ''എന്തിന്........'' മുഖത്ത് നോക്കാത്തെ പറഞ്ഞയാൾ ഭക്ഷണം കഴിപ്പ് നിർത്തി എണ്ണീറ്റു. സുബൈദ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. അവരുടെ മൗനം പോലും തന്നെ കൊല്ലാത്തെ കൊല്ലുന്നുണ്ടെന്ന് റാലി ഓർത്തു. അലി പ്രത്യേക ഭാവമൊന്നും നൽകാതെ തന്നെ എണ്ണീറ്റു പോയി. നിരയായി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കിയയാൾ ചാരുകസേരയിൽ നീണ്ടു ന