ഭാഗം 8അരങ്ങിലെ ആട്ടവും മൊഴിയും ഭാവങ്ങളും തനിയാവർത്തനം ചെയ്യുമ്പോൾ അമ്മയുടെ നെറ്റിയിൽ നിറഞ്ഞ വിയർപ്പിൽ മനസിലെ വെറുപ്പാകെ ഉരുകിത്തുടങ്ങിയിരിന്നു. മകൻ നെറ്റിയിലേക്കെടുക്കുന്ന ഓരോ ആഘാതങ്ങളും അമ്മയുടെ നെഞ്ചിടിപ്പിൽ ചേർന്ന് താളം കൊട്ടി. അമ്മ എഴുന്നേറ്റ മകന്റെ അടുക്കൽ നിന്നു. വെറുപ്പിന്റെ ഇരുണ്ടകണങ്ങളെ ചിതറിച്ചു പ്രകാശത്തിന്റെ വെളുത്ത പുത്രവാത്സല്യതരംഗങ്ങൾ അമ്മയുടെ മസ്തിഷ്കത്തിലാകെ നിറഞ്ഞു. ആ വാത്സല്യതരംഗങ്ങൾ മാതൃസ്നേഹത്തിന്റെ കണ്ണുനീർച്ചോലയിൽ കുതിർന്നു പുറത്തേക്കൊഴുകി മകന്റെ നെറ്റിയിലെ ആഘാതക്ഷതങ്ങളെ തൈലം പൂശി തണുപ്പിക്കുവാൻ ശ്രമിച്ചു. "