ഇരുളിൻ വനികയിൽ ദിശയറിയാ തുഴറുമൊരു കിളി തേങ്ങുകയായ് വഴിയാറിയാതിടവഴിയിൽ തളരുമെൻ പാദങ്ങളിടരുകയായ്... തഴുകിയൊഴുകും നിദ്രാ നദിതൻ പടവിൽ ഇനിയും വീണുകിടക്കും എൻ കനൽപ്പൂക്കൾ വാരിയെടുക്കാൻ കനവെന്തേ വന്നില്ലിന്നും.. അരികിലായ് ഇത്തിരി കനിവിന്റെ വെട്ട മായ് വരികില്ലൊരു മിന്നാമിന്നിപോലും യാമങ്ങൾ താണ്ടിയും പിന്നെയും കേൾക്കുന്നു യാത്രമൊഴിപോലെ മൂകഗാനം.. വാക്കുകൾ കൂരമ്പുപോലെ പോലെ തൊടുത്തവർ ജീവന്റെ മാംസത്തിലെയ്തിടുമ്പോൾ കണ്ണുകൾ പോലും ചലിച്ചില്ല, എന്തിനോ ചുണ്ടുകൾ പോലും വിതുമ്പിയില്ല മിഴികളെല്ലാം കൂർത്ത വാൾപോലെ നീട്ടിയവർ നെഞ്ചം തുളക്കുന്നതെന്തിനാ